ഇന്ത്യയിൽ കൊറോണ ഇല്ല: കേന്ദ്രം
ഇന്ത്യയിൽ  കൊറോണ   ഇല്ല: കേന്ദ്രം
Wednesday, January 29, 2020 12:20 AM IST
ന്യൂഡൽഹി: കൊറോണ വൈറസ് ഇന്ത്യയിലേക്കു കടന്നിട്ടില്ലെന്നു വ്യക്തമാക്കി കേന്ദ്രസർക്കാർ. വൈറസ് ബാധ അതിരൂക്ഷമായതോടെ ചൈനയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഉൗർജിതമാക്കിയിട്ടുണ്ട്.

ചൈനയിലെ വുഹാൻ നഗരത്തിൽനിന്നുൾപ്പെടെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. കൂടുതലും വിദ്യാർഥികളാണ് ഇന്ത്യക്കാരായി അവിടെയുള്ളത്. ഇവരെ തിരിച്ചെത്തിക്കുന്നതിനായി ചൈനീസ് സർക്കാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യക്കാരെ ഒഴിപ്പിക്കണമെന്ന് ചൈനീസ് സർക്കാരിനോട് ഒൗദ്യോഗികമായിതന്നെ ആവശ്യപ്പെട്ടുകഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. ഇന്ത്യക്കാരായ വിദ്യാർഥികൾക്ക് ആർക്കുംതന്നെ വൈറസ് ബാധിച്ചിട്ടില്ല. നാട്ടിലുള്ള അവരുടെ മാതാപിതാക്കൾ ആശങ്കപ്പെടേണ്ടെന്നും എസ്. ജയശങ്കർ പ്രസ്താവനയിൽ പറഞ്ഞു.

കൊറോണ വൈറസ് ബാധയിൽ രാജ്യത്തെ ജനങ്ങൾ ആശങ്കപ്പെടേണ്ടന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധനും പറഞ്ഞു. വൈറസ് ഇന്ത്യയിലേക്കെത്തിയതായി സ്ഥിരീകരിച്ചിട്ടില്ല. സർക്കാർ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട്. ചെറിയ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടുള്ളവർതന്നെ കർശന നിരീക്ഷണത്തിലാണ്.


വൈറസ് ബാധയെന്ന് സംശയിച്ച് ഡൽഹിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നു പേർ നിരീക്ഷണത്തിലാണ്. ചൈനയിൽനിന്നുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി 423 സീറ്റുകളുള്ള എയർ ഇന്ത്യയുടെ ജംബോ വിമാനം തയാറായി നിൽക്കുകയാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെയും ആരോഗ്യ മന്ത്രാലയത്തിന്‍റെയും അന്തിമനിർദേശം ലഭിച്ചതിനു ശേഷം മാത്രമേ വിമാനം പുറപ്പെടൂ. ബോയിംഗ് 747-400 വിമാനം മുംബൈയിലാണ് തയാറായി നിൽക്കുന്നത്. ഇന്ത്യയിൽ എത്തിക്കഴിഞ്ഞാൽ ഇവർ 14 ദിവസം നിരീക്ഷണത്തിലും വൈറസ് നിവാരണ ചികിത്സയിലും കഴിയണം.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.