പൗരത്വ നിയമ ഭേദഗതിയെ എതിർത്ത് ബിജെപി എംഎൽഎ
Wednesday, January 29, 2020 12:18 AM IST
ഭോപ്പാൽ: പൗരത്വ നിയമ ഭേദഗതിക്കെതിരേ മധ്യപ്രദേശിലെ ബിജെപി എംഎൽഎ രംഗത്ത്. നിയമം രാജ്യത്തെ ഓരോ തെരുവിലും ആഭ്യന്തരയുദ്ധത്തിനു സമാനമായ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് നാരായൺ ത്രിപാഠി എംഎൽഎ പറഞ്ഞു.

മതത്തിന്‍റെ പേരിൽ രാജ്യത്തെ വിഭജിക്കരുതെന്നും ത്രിപാഠി പറഞ്ഞു. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണു പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നത്. ഇത് രാജ്യത്തിനു ഗുണകരമാകില്ല. ആഭ്യന്തരയുദ്ധത്തിനു സമാനമായ അന്തരീക്ഷമുള്ള ഇടത്ത് വികസനമുണ്ടാകുമെന്നത് സങ്കൽപ്പിക്കാനേ സാധിക്കില്ല. ഈ സാഹചര്യത്തെക്കുറിച്ച് ബോധവാനായതുകൊണ്ടാണ് ഞാൻ പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നത് -ത്രിപാഠി പറഞ്ഞു. കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നതുകൊണ്ടാണ് താൻ സിഎഎയെ വിമർശിക്കുന്നതെന്ന വാദം ത്രിപാഠി തള്ളി. ബിജെപി വിടില്ലെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്ററിനെയും ത്രിപാഠി എതിർത്തു.


കഴിഞ്ഞ വർഷം ജൂലൈയിൽ നാരായൺ ത്രിപാഠി, ബിജെപി എംഎൽഎയായ ശരദ് കോൾ എന്നിവർ കമൽനാഥ് സർക്കാരിന് അനുകൂലമായി നിയമസഭയിൽ വോട്ട് ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.