കൊറോണ: ചൈനയിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കും
കൊറോണ: ചൈനയിൽ കുടുങ്ങിയവരെ   തിരിച്ചെത്തിക്കും
Sunday, January 26, 2020 1:41 AM IST
ന്യൂഡൽഹി/ഷാങ്ഹായ്: കൊറോണ വൈറസ് പടർന്നുപിടിച്ച വുഹാനിൽ കുടുങ്ങിപ്പോയ മലയാളി വിദ്യാർഥികളടക്കമുള്ള ഇന്ത്യക്കാരെ കൊണ്ടുവരാൻ ഇന്ത്യാ ഗവൺമെന്‍റ് ശ്രമിക്കുന്നു. ഇന്ത്യക്കാരെ കൊണ്ടുവരാനുള്ള അനുവാദത്തിന് ചൈനീസ് അധികൃതരെ ഇന്ത്യ സമീപിച്ചു. മുന്നൂറോളം ഇന്ത്യൻ വിദ്യാർഥികളും അൻപതോളം ജോലിക്കാരും അവിടെ ഉള്ളതായാണു കരുതുന്നത്. വുഹാനിലെ അമേരിക്കക്കാരെ ഇന്നു പ്രത്യേക വിമാനത്തിൽ നാട്ടിലേക്കു കൊണ്ടുപോകും.

അനുമതി ലഭിച്ചാൽ പ്രത്യേക വിമാനമയച്ച് ഇന്ത്യൻ വിദ്യാർഥികളെ ഇന്ത്യയിലേക്കു കൊണ്ടുവരാനാണു തീരുമാനം. 700-ലേറെ ഇന്ത്യൻ വിദ്യാർഥികൾ വുഹാനിലുണ്ടായിരുന്നു. ചൈനീസ് പുതുവത്സര അവധി പ്രമാണിച്ച് ഭൂരിപക്ഷവും നാട്ടിലേക്കു മടങ്ങി. വുഹാനിൽ സ്ഥിരതാമസക്കാരായ ഇന്ത്യൻ കുടുംബങ്ങളുടെ സഹായത്തോടെയാണ് ഇന്ത്യൻ നയതന്ത്രജ്ഞർ വിദ്യാർഥികളുമായി ബന്ധം പുലർത്തുന്നത്. എംബസി വാട്സാപ് ഗ്രൂപ്പും തുടങ്ങി. ഹോട്ട്‌ലൈൻ നന്പറുകളും നല്കി.


വുഹാൻ അടക്കം രോഗം പടർന്ന നഗരങ്ങളിലെല്ലാം കർശനമായ യാത്രാവിലക്കാണ്. വിമാനമടക്കം ഒന്നും അനുവദിച്ചിട്ടില്ല. രോഗവ്യാപനം ഗുരുതര നിലയിലാണെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗ് ഇന്നലെ പറഞ്ഞതോടെ എങ്ങും ആശങ്ക വർധിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം വുഹാനിൽ 15 പേരാണു രോഗം മൂലം മരിച്ചത്. രാജ്യത്തു 41 പേർ മരിച്ചെന്നും 1300-ലേറെപ്പേർക്കു രോഗം പിടിച്ചെന്നുമാണ് ചൈന ഔദ്യോഗികമായി പറയുന്നത്. ഈ കണക്കുകൾ മിക്കവരും വിശ്വസിക്കുന്നില്ല.

ചൈനയിലെ വൈറസ് ബാധയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്ര ഉന്നതതല യോഗം വിളിച്ചു ചർച്ച നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.