കെപിസിസി ഭാരവാഹി പട്ടിക: ഒരാൾക്ക് ഒരു പദവി
കെപിസിസി ഭാരവാഹി പട്ടിക: ഒരാൾക്ക് ഒരു പദവി
Friday, January 24, 2020 12:02 AM IST
ന്യൂഡൽഹി: കെപിസിസി ഭാരവാഹികളുടെ ജംബോ പട്ടിക വെട്ടിച്ചുരുക്കാനും ഒരാൾക്ക് ഒരു പദവി അടക്കമുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് ഭാരവാഹികളെ നിശ്ചയിക്കാനുമുള്ള തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാൻഡിനു വിട്ട് കേരള നേതാക്കൾ മടങ്ങി. വർക്കിംഗ് പ്രസിഡന്‍റുമാരെ ഒഴിവാക്കണമോ എന്നതിലും സോണിയയുടെ തീരുമാനത്തിനാണു കെപിസിസി കാത്തിരിക്കുക. ഉത്തർപ്രദേശിലെ റായ്ബറേലിയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്നലെ വൈകുന്നേരം ഡൽഹിയിൽ തിരിച്ചെത്തിയതിനാൽ അന്തിമ പട്ടികയ്ക്കു വൈകാതെ അംഗീകാരം നൽകിയേക്കും.

ജംബോ പട്ടികയ്ക്കെതിരേ ഹൈക്കമാൻഡിന്‍റെ അതൃപ്തി പരസ്യമായതിനെ തുടർന്നു ജനപ്രതിനിധികളായ വി.ഡി. സതീശൻ, ടി.എൻ. പ്രതാപൻ, എ.പി. അനിൽകുമാർ എന്നിവർ തങ്ങളെ പാർട്ടി ഭാരവാഹികളായി പരിഗണിക്കേണ്ടതില്ലെന്നു ഹൈക്കമാൻഡിനെ ഇന്നലെ രേഖാമൂലം അറിയിച്ചു. ഒരാൾക്ക് ഒരു പദവി എന്ന നിർദേശം കർശനമായി നടപ്പിലാക്കിയാൽ ഈ മൂവർക്കും പുറമേ കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, അടൂർ പ്രകാശ്, വി.എസ്. ശിവകുമാർ തുടങ്ങിയവർക്കും പിസിസി ഭാരവാഹിത്വം ഉണ്ടായേക്കില്ല. ഇതോടെ ബുധനാഴ്ചയും വ്യാഴാഴ്ചയുമായി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ കെ.സി. വേണുഗോപാലുമായി ചേർന്നു തയാറാക്കിയ ജംബോ പട്ടിക വെട്ടിച്ചുരുക്കുമെന്നും വലിയ മാറ്റം വരുമെന്നും തീർച്ചയായി.

എ, ഐ ഗ്രൂപ്പുകളുടെയും ഗ്രൂപ്പില്ലാത്തവരുടെയും പട്ടികയ്ക്കു പുറമേ യുവജന, വനിതാ പ്രാതിനിധ്യത്തിന്‍റെയും ഹൈക്കമാൻഡിന്‍റെ താത്പര്യക്കാരെയും ചേർത്തതോടെയാണ് എണ്ണത്തിൽ നൂറിൽ താഴെയായിരുന്ന ഭാരവാഹിപട്ടിക പിന്നെയും വലുതായി ജംബോ ആയത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ വസതിയിൽ ഇന്നലെ വീണ്ടും മുല്ലപ്പള്ളിയും ചെന്നിത്തലയും ബുധനാഴ്ച രാത്രി കേരളത്തിലേക്കു മടങ്ങിയ ഉമ്മൻ ചാണ്ടിയുടെ പ്രതിനിധിയായി പി.സി. വിഷ്ണുനാഥും യോഗം ചേർന്നെങ്കിലും പട്ടിക കാര്യമായി വെട്ടിച്ചുരുക്കാൻ ആയില്ല.

എന്നാൽ, ആറു വർക്കിംഗ് പ്രസിഡന്‍റുമാരും 13 വൈസ് പ്രസിഡന്‍റുമാരും ഡസൻ കണക്കിന് ജനറൽ സെക്രട്ടറിമാരും അതിന്‍റെ ഇരട്ടി സെക്രട്ടറിമാരും തീർത്തും അനാവശ്യമാണെന്നും ഇത്തരമൊരു കെപിസിസിയുമായി പ്രവർത്തിക്കാൻ കഴിയില്ലെന്നും മുല്ലപ്പള്ളി കർശന നിലപാടു സ്വീകരിച്ചു. പ്രവർത്തന മികവു തെളിയിച്ച ചെറിയ സംഘം മതിയെന്ന മുൻ നിലപാട് അദ്ദേഹം ഹൈക്കമാൻഡിനെ വീണ്ടും അറിയിച്ചു. ഒരാൾക്ക് ഒരു പദവി കർശനമായി നടപ്പാക്കണമെന്നും മുല്ലപ്പള്ളി വാദിച്ചു.


പക്ഷേ ഗ്രൂപ്പുകളുടെ വീതംവയ്പിൽ നിന്നു പിന്മാറാൻ എ, ഐ വിഭാഗങ്ങൾ വിസമ്മതിച്ചു. ഇതോടെയാണ് ഡൽഹി ചർച്ചകളിലെ സമവായം ഫലത്തിൽ ഇല്ലാതെ പോയത്. തുടർന്ന് കേരള നേതാക്കൾ തയാറാക്കിയ ജംബോ പട്ടികയിൽ വേണ്ട തിരുത്തലുകളും വെട്ടിക്കുറയ്ക്കലും വരുത്താനും തന്‍റെ നിലപാടിൽ മാറ്റമില്ലെന്നും അറിയിച്ച് മുല്ലപ്പള്ളി ഇന്നലെ വൈകുന്നേരം കേരളത്തിലേക്കു മടങ്ങി. ഇന്നലെ രാവിലെയുള്ള വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന മുല്ലപ്പള്ളി തർക്കം തീരാത്തതിനെ തുടർന്നു യാത്ര വൈകുന്നേരത്തേക്കു മാറ്റുകയായിരുന്നു.

ജംബോ പട്ടിക കുറയ്ക്കുന്നതിനോട് വിയോജിപ്പില്ലെന്ന് എ, ഐ നേതാക്കളും ഇന്നലെ ഹൈക്കമാൻഡിനെ അറിയിച്ചു. വേണമെങ്കിൽ ഇരുഗ്രൂപ്പുകളും ചേർന്ന് ആദ്യം നൽകിയ 17 വീതം ഭാരവാഹികളുടെ പട്ടിക അംഗീകരിക്കാമെന്നും മുകുൾ വാസ്നിക്കിനോട് നേതാക്കൾ വ്യക്തമാക്കി. ജനപ്രതിനിധികളെ ഒഴിവാക്കുന്നെങ്കിൽ ഇരു ഗ്രൂപ്പുകളിൽ നിന്നും മൂന്നു പേരെ വീതം കുറച്ച് എയ്ക്കും ഐക്കും 13 പേർ വീതം നൽകിയാൽ മതിയെന്ന നിലപാടും അറിയിച്ചിട്ടുണ്ട്.

രണ്ടു ഘട്ടമായിട്ടാവും സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കുകയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ സൂചിപ്പിച്ചു. വൈസ് പ്രസിഡന്‍റുമാരുടെയും ജനറൽ സെക്രട്ടറിമാരുടെയു പട്ടിക ആദ്യം പ്രഖ്യാപിക്കും. വർക്കിംഗ് പ്രസിഡന്‍റുമാരെ വേണോയോന്നു ഹൈക്കമാൻഡ് തീരുമാനിക്കും. ഒരാൾക്ക് ഒരു പദവി എന്ന തത്ത്വത്തിൽ ജനപ്രതിനിധികളെ ഭാരവാഹികളാക്കേണ്ടെന്നു നിർദേശിച്ചതായി മുല്ലപ്പള്ളി പറഞ്ഞു.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.