ഉന്നാവോ പെൺകുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടർ ദുരൂഹസാഹചര്യത്തിൽ മരിച്ചു
ഉന്നാവോ പെൺകുട്ടിയുടെ പിതാവിനെ ചികിത്സിച്ച  ഡോക്ടർ ദുരൂഹസാഹചര്യത്തിൽ മരിച്ചു
Tuesday, January 14, 2020 1:41 AM IST
ഉന്നാവോ: ഉന്നാവോ മാനഭംഗക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. പെൺകുട്ടിയുടെ പിതാവിനു പോലീസ് കസ്റ്റഡിയിൽ ക്രൂരമർദനം ഏൽക്കേണ്ടിവന്നതിനു പിന്നാലെ ചികിത്സ നല്കിയ ഡോക്ടർ പ്രശാന്ത് ഉപാധ്യായ ആണു മരിച്ചത്.

പ്രഥമശുശ്രൂഷ നല്കി ഡോക്ടർ വിട്ടയച്ച, പെൺകുട്ടിയുടെ പിതാവ് ഏതാനും മണിക്കൂറുകൾക്കകം പോലീസ് കസ്റ്റഡിയിൽ മരിച്ചിരുന്നു. 2018 ഏപ്രിലിലായിരുന്നു സംഭവം. ഇതു സംബന്ധിച്ച കേസിന്‍റെ വിചാരണ ഇന്നു തുടങ്ങാനിരിക്കേയാണു ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.

ജില്ലാ ആശുപത്രിയിലെ എമർജൻസി വാർഡിന്‍റെ ചുമതല വഹിക്കവേയായിരുന്നു ഡോക്ടർ പ്രശാന്ത് ഉപാധ്യായ ഉന്നാവോ പെൺകുട്ടിയുടെ പിതാവിനെ ചികിത്സിച്ചത്. കസ്റ്റഡിമരണം സംബന്ധിച്ച് സിബിഐ അന്വേഷണത്തിനിടെ ഡോക്ടറെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് ജോലിയിൽ തിരിച്ചെടുത്തു. ഇദ്ദേഹം ഫത്തേപ്പുരിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. ഡോക്ടർ പ്രശാന്തിന് ഇന്നലെ രാവിലെ ശ്വാസതടസം അനുഭവപ്പെട്ടുവെന്നാണു ബന്ധുക്കൾ പറയുന്നത്. ആശുപത്രിയിൽ പോകാൻ അദ്ദേഹം ആദ്യം വിസമ്മതിച്ചു. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഡോക്ടർ പ്രശാന്ത് പ്രമേഹരോഗിയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു.


ഉന്നാവോ മാനഭംഗക്കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സെൻഗർ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരികയാണ്. പെൺകുട്ടിയുടെ പിതാവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കുൽദീപിന്‍റെ സഹോദരൻ അതുൽ ജയിലിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.