പൗരത്വ ഭേദഗതി നിയമത്തിൽ മാറ്റത്തിനു തയാർ
പൗരത്വ ഭേദഗതി നിയമത്തിൽ മാറ്റത്തിനു തയാർ
Monday, December 16, 2019 12:43 AM IST
ന്യൂഡൽഹി: ആവശ്യമെങ്കിൽ പൗരത്വ ഭേദഗതി നിയമത്തിൽ മാറ്റം വരുത്താൻ തയാറാണെന്ന സൂചനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രക്ഷോഭം ആളിക്കത്തുന്ന സാഹചര്യത്തിലാണ് ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് റാലിൽ അമിത് ഷായുടെ പ്രഖ്യാപനം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുള്ളവരുടെ ആശങ്ക അകറ്റുമെന്നു മേഘാലയ മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എൻഡിഎയിലെ സഖ്യകക്ഷിയായ എജിപി കേന്ദ്രസർക്കാരിനെതിരേ രംഗത്തെത്തുകയും മേഘാലയയിൽ നിന്നുള്ള നേതാക്കൾ പ്രതിഷേധം അറിയിക്കുകയും ചെയ്തതിനെത്തുടർന്നാണ് അമിത് ഷായുടെ പ്രഖ്യാപനം.

മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയും മറ്റു മന്ത്രിമാരും തന്നെ വെള്ളിയാഴ്ച സന്ദർശിച്ച് അവർ നേരിടുന്ന പ്രശ്നങ്ങൾ അറിയിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് അവരെ മനസിലാക്കിക്കാൻ താൻ ശ്രമിച്ചു.


എന്നാൽ, നിയമത്തിൽ ചില മാറ്റങ്ങൾ വേണമെന്ന ആവശ്യമാണ് അവർ ഉന്നയിച്ചത്. ക്രിസ്മസിനു ശേഷം ഇതുമായി ബന്ധപ്പെട്ടു തീരുമാനമുണ്ടാക്കാമെന്ന് അവരെ അറിയിച്ചിട്ടുണ്ട്. നിയമത്തിൽ കൃത്യമായ ചർച്ച നടത്തി മേഘാലയയിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്നും ഗിരിധിയിൽ റാലിയെ അഭിസംബോധന ചെയ്ത് അമിത് ഷാ പറഞ്ഞു.

നിയമത്തിനെതിരേ പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തെ അദ്ദേഹം കടുത്തഭാഷയിൽ വിമർശിച്ചു.നിയമം പാസാക്കിയതു മുതൽ കോണ്‍ഗ്രസിനു വയറു വേദന തുടങ്ങിയിരിക്കുകയാണ്. മതത്തിന്‍റെ പേരിൽ വേട്ടയാടപ്പെടുന്ന നിരവധി ആളുകൾ മറ്റു രാജ്യങ്ങളിൽ അഭയാർഥികളെപ്പോ ലെയാണ് കഴിയുന്നത്. കോണ്‍ഗ്രസ് പറയുന്നത് ബിജെപി മുസ്‌ലിം വിരുദ്ധരാണെന്നാണ്. ഞങ്ങൾ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നു. അവർ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അക്രമം നടത്തുകയാണെന്നും അമിത് ഷാ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.