മഹാരാഷ്‌ട്ര ബിജെപിയിൽ ഭിന്നത രൂക്ഷം
മഹാരാഷ്‌ട്ര ബിജെപിയിൽ  ഭിന്നത രൂക്ഷം
Friday, December 13, 2019 1:00 AM IST
മുംബൈ: ഭരണം നഷ്ടമായതിനു പിന്നാലെ മഹാരാഷ്‌ട്രയിലെ ബിജെപിയിൽ ഭിന്നത രൂക്ഷമായി. മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ നേതൃത്വത്തെ പരസ്യമായി ചോദ്യംചെയ്ത് മുതിർന്ന നേതാവ് ഏക്നാഥ് ഖഡ്സെ രംഗത്തുവന്നു. അന്തരിച്ച മുൻമന്ത്രി ഗോപിനാഥ് മുണ്ടെയുടെ ജന്മവാർഷികപരിപാടിയിലാണ് ഖഡ്സെ വെടിപൊട്ടിച്ചത്. നേതൃത്വത്തിന്‍റെ നിലപാടുകളിൽ പ്രതിഷേധിച്ച് ഗോപിനാഥ് മുണ്ടെയുടെ മകളും മുൻമന്ത്രിയുമായ പങ്കജ മുണ്ടെയും പരസ്യവിമർശനം ഉന്നയിച്ചു.

സംസ്ഥാന നേതൃത്വത്തിനു പകയും അസൂയയുമാണെന്നായിരുന്നു ഖഡ്സെയുടെ വിമർശനം. പാർലിയിൽ ഗോപിനാഥ് മുണ്ടെ അനുസ്മരണചടങ്ങിൽ പങ്കെടുത്തശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കവേ ഫഡ്നാവിസിനെതിരേ രൂക്ഷമായി അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ തന്‍റെ മകൾ രോഹിണി ഖഡ്സെയും ഗോപ്നാഥ് മുണ്ടെയുടെ മകൾ പങ്കജ മുണ്ടെയും പരാജയപ്പെട്ടതു ഗൂഢാലോചനയെത്തുടർന്നാണ്. എന്നാൽ പാർട്ടിയുമായി അകൽച്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.


മുണ്ടെ മഹാമനസ്കനും ഉദാരമതിയുമായ നേതാവായിരുന്നു. എന്നാൽ ഇപ്പോഴത്തെ നേതൃത്വത്തിന് പകയും അസൂയയുമാണെന്നായിരുന്നു വിമർശനം. തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പായിരുന്നുവെങ്കിലും തനിക്ക് ടിക്കറ്റ് ലഭിച്ചില്ല. ദശകങ്ങളായി പാർട്ടിയുടെ വളർച്ചയ്ക്കുവേണ്ടി വിയർപ്പൊഴുക്കിയ ഏതാനും മന്ത്രിമാർക്കും എംഎൽഎമാർക്കും ടിക്കറ്റ് നിഷേധിച്ചു. ഫഡ്നാവിസിനെ ബിജെപി അധ്യക്ഷനാക്കിയതു താനാണെന്നും ഗോപിനാഥ് മുണ്ടെയുടെ ആവശ്യപ്രകാരമായിരുന്നു ഇതെന്നും അദ്ദേഹം അവകാശപ്പെട്ടു.

പാർട്ടി നേതൃസ്ഥാനത്ത് തുടരില്ലെന്നു പറഞ്ഞായിരുന്നു പങ്കജ മുണ്ടയുടെ പ്രതിഷേധം. വ്യാഴാഴ്ച നടന്ന ബിജെപി നേതൃയോഗത്തിൽ നിന്ന് അവർ വിട്ടുനിന്നിരുന്നു. എന്നാൽ പാർട്ടി വിടില്ലെന്നും അവർ പറഞ്ഞു. പാർട്ടിയിൽ താൻ തുടരണമോയെന്ന കാര്യം ബിജെപി നേതൃത്വത്തിനു തീരുമാനിക്കാമെന്നും അവർ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.