പൗരത്വ ബില്ലിനെതിരേ പ്രതിഷേധാഗ്നി
പൗരത്വ ബില്ലിനെതിരേ പ്രതിഷേധാഗ്നി
Wednesday, December 11, 2019 12:19 AM IST
ന്യൂഡൽഹി: ഇന്ത്യയുടെ മതേതര സ്വഭാവം അടിമുടി തകർക്കുമെന്നും മതത്തിന്‍റെ പേരിൽ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും ചൂണ്ടിക്കാട്ടി പൗരത്വ ഭേദഗതി ബില്ലിനെതിരേ രാജ്യവ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസം അർധരാത്രി ലോക്സഭയിൽ പാസാക്കിയ ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ബില്ലിനെ ലോക്സഭയിൽ പിന്തുണച്ച ശിവസേനയും ജെഡിയുവും രാജ്യസഭയിൽ ബില്ലിനെ പിന്തുണയ്ക്കില്ലെന്ന നിലപാടിലാണ്.

പൗരത്വ ബില്ലിന്‍റെ പിന്നാലെ തന്നെ രാജ്യവ്യാപക പൗരത്വ രജിസ്ട്രേഷനും നടപ്പാക്കുക എന്നതാണ് സർക്കാരിന്‍റെ പദ്ധതി. ജമ്മു കാഷ്മീരിന് പ്രത്യേക സംസ്ഥാന പദവി പിൻവലിച്ചത് ഉൾപ്പെടെ നിക്ഷിപ്ത താത്പര്യങ്ങൾ മറഞ്ഞിരിക്കുന്ന ഇത്തരം ബില്ലുകൾ പാർലമെന്‍റിൽ പാസാക്കിയെടുക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും മോദി സർക്കാരും.
പൗരത്വ ബില്ലിനെതിരേയുള്ള പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ ത്രിപുരയിൽ 48 മണിക്കൂർ മൊബൈൽ- ഇന്‍റർനെറ്റ് സേവനങ്ങൾ നിരോധിച്ചു. ആസാം ഉൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പലയിടത്തും രൂക്ഷ പ്രതിഷേധം നടക്കുകയാണ്.

ബിൽ പാസായതിൽ അഗാധ ഖേദമുണ്ടെന്നു മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനും സിക്കിം സ്വദേശിയുമായ ബൈചുംഗ് ബൂട്ടിയ പ്രതികരിച്ചു. ഹാംരോ സിക്കിം പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്‍റ് കൂടിയാണ് ബൂട്ടിയ.

ആസാമിലും പ്രതിഷേധം പുകയുകയാണ്. വിദ്യാർഥി സംഘടനകൾ ആഹ്വാനം ചെയ്ത 11 മണിക്കൂർ ബന്ദിൽ പരക്കെ ആക്രമണങ്ങൾ ഉണ്ടായി. നോർത്ത് ഈസ്റ്റ് സ്റ്റുഡന്‍റ്സ് ഓർഗനൈസേഷൻ അടക്കം നിരവധി സംഘടനകളും രാഷ്‌ട്രീയപാർട്ടികളും ബന്ദിന് പിന്തുണയുമായി രംഗത്തുവന്നു. എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐഎസ്എഫ് തുടങ്ങിയ ഇടതു പ്രസ്ഥാനങ്ങൾ ആസാമിൽ 12 മണിക്കൂർ ബന്ദിനും ആഹ്വാനം നൽകിയിരുന്നു.


ആസാം, അരുണാചൽ പ്രദേശ്, മേഘാലയ, മിസോറം, ത്രിപുര സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി. ഹോണ്‍ ബിൽ ഉത്സവം നടക്കുന്നതിനാൽ നാഗാലാൻഡിനെ ബന്ദിൽനിന്ന് ഒഴിവാക്കി. ആസാമിലെ എല്ലാ സർവകലാശാലകളിലും പരീക്ഷകളും റദ്ദാക്കി.

അതിനിടെ, എഴുത്തുകാരും കലാകാരന്മാരും മുൻ ജഡ്ജിമാരും അടക്കം ആയിരത്തോളം വരുന്ന പ്രമുഖർ സർക്കാരിനു കത്തയച്ചു. മുസ്‌ലിം വിഭാഗത്തെ മാത്രം ഒഴിവാക്കി മറ്റ് ആറ് മതവിഭാഗത്തിൽ പെട്ട അഭയാർഥികൾക്കു പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ പിൻവലിക്കണമെന്നാണ് ആവശ്യം.

എഴുത്തുകാരി നയൻതാര സഹ്ഗൽ, അരുന്ധതി റോയി, അമിതാവ് ഘോഷ്, സംഗീതജ്ഞൻ ടി.എം. കൃഷ്ണ, അപർണ സെൻ, നന്ദിത ദാസ്, ആനന്ദ് പട്‌വർധൻ, റോമില ഥാപ്പർ, പ്രഭാത് പട്നായിക്, രാമചന്ദ്ര ഗുഹ, ടീസ്റ്റ സെതൽവാദ്, ഹർഷ മന്ദർ, അരുണ റോയ്, ബേസ്വാദ വിൽസൻ, റിട്ട. ജസ്റ്റീസ് എ.പി ഷാ, യോഗേന്ദ്ര യാദവ്, നന്ദിനി സുന്ദർ എന്നിവരുൾപ്പടെയുള്ളവരാണ് കത്തെഴുതിയത്.

ഹാർവഡ് സർവകലാശാല, മാസച്യുസെറ്റ്സ് സർവകലാശാല, ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഡൽഹി സർവകലാശാല, ചെന്നൈ ഗണിത സർവകലാശാല, ഇന്‍റർനാഷണൽ സെന്‍റർ ഫോർ തിയററ്റിക്കൽ സയൻസ്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റൽ റിസർച്ച്, ബോണ്‍ സർവകലാശാല, ജറുസലമിലെ ഹീബ്രു സർവകലാശാല എന്നീ സ്ഥാപനങ്ങളിലെ അക്കഡേമിക് വിദഗ്ധരും കത്തിൽ ഒപ്പുവച്ചിട്ടുണ്ട്.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.