ഹൈദരാബാദ് മാതൃകയിൽ ശിക്ഷ നടപ്പാക്കണമെന്ന് കുടുംബം
Sunday, December 8, 2019 12:15 AM IST
ന്യൂഡൽഹി: ഉന്നാവോയിൽ മാനഭംഗത്തിനിരയായ പെൺകുട്ടിയെ തീ കൊളുത്തി കൊന്ന സംഭവത്തിൽ അതീവരോഷത്തോടെ പ്രതികരിച്ച് കുടുംബാംഗങ്ങൾ. ഹൈദരാബാദിൽ വെറ്റനറി ഡോക്ടറെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ പ്രതികളെ വധിച്ച മാതൃക ഉന്നാവോ സംഭവത്തിലും നടപ്പാക്കണമെന്നാണ് ബന്ധുക്കളിൽ ചിലർ ആവശ്യപ്പെടുന്നത്.

പ്രതിക്കു ജീവിക്കാൻ അവകാശമില്ലെന്ന് അഭിപ്രായപ്പെട്ട പെൺകുട്ടിയുടെ അച്ഛനും സഹോദരനും പ്രതിയെ വെടിവച്ചുകൊല്ലണമെന്നും പറഞ്ഞു. പണമോ മറ്റേതെങ്കിലും തരത്തിലുള്ള സാന്പത്തിക സഹായമോ ആവശ്യമില്ല. കുറ്റവാളികളെ ഹൈദരാബാദ് മാതൃകയിൽ വെടിവച്ചുകൊല്ലുകയോ തൂക്കിലേറ്റുകയോ ചെയ്യണം-പെൺകുട്ടിയുടെ അച്ഛനും സഹോദരനും ആവശ്യപ്പെട്ടു.


അതിക്രൂരമായ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഉത്തർപ്രദേശ് സർക്കാർ പരാജയപ്പെട്ടെന്നു പ്രതിപക്ഷവും കുറ്റപ്പെടുത്തി.

വേഗത്തിൽ നീതി ഉറപ്പാക്കാനായി അതിവേഗ കോടതിയിൽ വിചാരണ നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പുനൽകിയിരുന്നുവെങ്കിലും അതും നടപ്പായില്ല. ഇന്നലെ പോസ്റ്റ്മോർട്ടത്തിനുശേഷം പെൺകുട്ടിയുടെ മൃതദേഹം സ്വദേശമായ ഉന്നാവോയിലേക്കു കൊണ്ടുപോയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.