ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധികാരമേറ്റു
ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധികാരമേറ്റു
Tuesday, November 19, 2019 1:09 AM IST
ന്യൂഡൽഹി: രാജ്യത്തിന്‍റെ 47-ാമത് ചീഫ് ജസ്റ്റീസായി എസ്.എ. ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്‌ട്രപതി ഭവനിലെ ദർബാർ ഹാളിൽ ഇന്നലെ രാവിലെ 9.30ന് നടന്ന ചടങ്ങിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.

ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, മുൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി, മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, ജമൈക്ക, ഭൂട്ടാൻ സുപ്രീംകോടതി ചീഫ് ജസ്റ്റീസുമാർ തുടങ്ങിയവർ സത്യപ്രതിജ്ഞയിൽ പങ്കെടുത്തു. 2021 ഏപ്രിൽ 23വരെയാണ് അദ്ദേഹത്തിന്‍റെ കാലാവധി.

ചീഫ് ജസ്റ്റീസ് അധ്യക്ഷനായി കൊളീജിയം

ന്യൂഡൽഹി: ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് വിരമിച്ചതിന്‍റെ പശ്ചാത്തലത്തിൽ പുതിയ ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായി സുപ്രീംകോടതി കൊളീജിയം പുനഃസംഘടിപ്പിച്ചു. ജസ്റ്റീസ് ആർ. ഭാനുമതി കൊളീജിയം അംഗമാകും. ഇതോടെ 13 വർഷത്തിനുശേഷം സുപ്രീംകോടതി കൊളീജിയത്തിൽ അംഗമാകുന്ന വനിതയെന്ന നിലയിലും സുപ്രീംകോടതി കൊളീജിയത്തിൽ അംഗമാകുന്ന രണ്ടാമത് വനിതാ ജഡ്ജിയെന്ന നിലയിലും ജസ്റ്റീസ് ഭാനുമതി യുടെ പേര് രേഖപ്പെടുത്തും.


2006ൽ വിരമിച്ച ജസ്റ്റീസ് രൂമ പാൽ ആണ് സുപ്രീംകോടതി കൊളീജിയത്തിലെ ആദ്യ വനിത അംഗം. ഇതിനുശേഷം 13 വർഷങ്ങൾക്കു ശേഷമാണ് മറ്റൊരു വനിതാംഗം കൊളീജിയത്തിൽ ഉൾപ്പെടുന്നത്. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ, ജസ്റ്റീസുമാരായ എൻ.വി. രമണ, അരുണ്‍ മിശ്ര, രോഹിൻടണ്‍ നരിമാൻ എന്നിവരാണ് മറ്റംഗങ്ങൾ. തമിഴ്നാട് സ്വദേശിയായ ആർ. ഭാനുമതി, 2014 ഓഗസ്റ്റ് മുതൽ സുപ്രീംകോടതി ജഡ്ജിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.