ഹർജിയിലും കോപ്പിയടി
ഹർജിയിലും കോപ്പിയടി
Saturday, November 16, 2019 12:51 AM IST
ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നൽകിയ ഹർജി കോപ്പിയടിച്ചതാണെന്നു സുപ്രീം കോടതി.

മുൻ ധനമന്ത്രി പി. ചിദംബരത്തിന്‍റെ ജാമ്യം റദ്ദാക്കാൻ നൽകിയ ഹർജി "കട്ട്, കോപ്പി, പേസ്റ്റ്’ ചെയ്തതാണെന്നു വ്യക്തമാക്കിയ ജസ്റ്റീസ് രോഹിൻടണ്‍ നരിമാൻ അധ്യക്ഷനായ ബെഞ്ച്, ശിവകുമാറിനെ മുൻ ആഭ്യന്തരമന്ത്രി എന്നാണ് ഹർജിയിൽ പറയുന്നതെന്നും ചൂണ്ടിക്കാട്ടി. ഇങ്ങനെയല്ല രാജ്യത്തെ പൗരന്മാരോടു പെരുമാറേണ്ടതെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടു കോടതി പറഞ്ഞു.

കള്ളപ്പണക്കേസിൽ അറസ്റ്റിലായ കർണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ ജാമ്യത്തിൽ വിട്ട ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരേ ഇഡി നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ.

ഐഎൻഎക്സ് മീഡിയ കേസിൽ പി. ചിദംബരത്തിന്‍റെ ജാമ്യം റദ്ദാക്കുന്നതിനായി നേരത്തെ ഇഡി സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയിലെ വരികൾ തന്നെയാണ് ഡി.കെ. ശിവകുമാറിനെതിരേ നൽകിയ ഹർജിയിലുമുള്ളതെന്ന് ജസ്റ്റീസ് നരിമാൻ ചൂണ്ടിക്കാട്ടി.


ഇതിൽ പറയുന്നതു പ്രകാരം ഡി.കെ. ശിവകുമാർ മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിയാണ്. അദ്ദേഹം ഒരു എംഎൽഎയല്ലേ? രാജ്യത്തെ പൗരന്മാരോടു പെരുമാറേണ്ടത് ഇങ്ങനെയല്ലെന്നും കോടതി ഓർമിപ്പിച്ചു.

ശിവകുമാറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ഹർജി കോടതി തള്ളുകയും ചെയ്തു. എന്നാൽ, ഈ തീരുമാനം പിൻവലിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വീണ്ടും ആവശ്യപ്പെട്ടത് ജസ്റ്റീസ് നരിമാനെ രോഷാകുലനാക്കി.

സുപ്രീംകോടതിയുടെ ഉത്തരവ് വച്ച് കളിക്കരുതെന്നും ശബരിമല കേസിൽ കഴിഞ്ഞദിവസം പുറപ്പെടുവിച്ച ഭിന്നവിധി എന്തെന്നു വായിച്ചു നോക്കണമെന്നും തങ്ങളുടെ ഉത്തരവ് എന്നും നിലനിൽക്കുന്നതാണെന്നു നിങ്ങളുടെ സർക്കാരിനോടു പറയൂ എന്നും അദ്ദേഹം തുഷാർ മേത്തയോടു നിർദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.