മഹാരാഷ്‌ട്ര:പവാർ സോണിയയെ കാണും
മഹാരാഷ്‌ട്ര:പവാർ സോണിയയെ കാണും
Friday, November 15, 2019 12:56 AM IST
മുംബൈ: മഹാരാഷ്‌ട്രയിൽ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ശിവസേനയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള ആലോചനകൾ പുരോഗമിക്കുന്നു. പൊതുമിനിമം പരിപാടിയുടെ രൂപരേഖ തയാറാക്കിയ കോൺഗ്രസിന്‍റെയും എൻസിപിയുടെയും നേതാക്കൾ ഉന്നത നേതൃത്വത്തിന്‍റെ അന്തിമാനുവാദം നേടിയെടുക്കാനുള്ള ശ്രമത്തിലാണ്. വിഷയം 17നു ഡൽഹിയിൽ എൻസിപി അധ്യക്ഷൻ ശരത് പവാർ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചർച്ച ചെയ്യുന്നതോടെ കൂടുതൽ വ്യക്തത കൈവന്നേക്കും. പൊതു മിനിമം പരിപാടിയുൾപ്പെടെ നടപടികളെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്യും.

ഇന്നലെ കോൺഗ്രസിന്‍റെയും എൻസിപിയുടെയും പത്തംഗ കോഓർഡിനേഷൻ കമ്മിറ്റി ചേർന്ന് പൊതുമിനിമം പരിപാടിക്ക് ഏകദേശ ധാരണ രൂപീകരിച്ചിരുന്നു. ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയുമായി മഹാരാഷ്‌ട്ര കോൺഗ്രസ് അധ്യക്ഷൻ ബാലാസാഹേബ് തോറാത്തും എൻസിപി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീലും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം ശിവസേനാ നേതാക്കളെക്കൂടി ഉൾപ്പെടുത്തിയാണ് പൊതുമിനിമം പരിപാടിയിൽ ധാരണയുണ്ടാക്കിയത്.


തോറാത്തും ജയന്ത് പാട്ടീലൂം ഉദ്ധവ് താക്കറയെ കാണുമെന്നു സൂചനയുണ്ടെങ്കിലും തീയതി പ്രഖ്യാപിച്ചിട്ടില്ല. പവാർ-സോണിയ കൂടിക്കാഴ്ചയ്ക്കു ശേഷമേ സര്‌ക്കാർ രൂപീകരണം യാഥാർഥ്യമാകുമോ എന്നു വ്യക്തമാകൂ.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിച്ച ബിജെപിയും ശിവസേനയും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കലഹിച്ചതോടെയാണ് മഹാരാഷ്‌ട്രയിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായത്. 288 അംഗസഭയിൽ സഖ്യം കേവലഭൂരിപക്ഷം നേടിയെങ്കിലും മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്ന ശിവസേനയുടെ കടുംപിടിത്തം മൂലം സർക്കാർ രൂപീകരണം സാധ്യമായില്ല. ഇതോടെ സംസ്ഥാനത്ത് രാഷ്‌ട്രപതിഭരണം പ്രഖ്യാപിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.