ഭിന്നവിധിയുമായി ജസ്റ്റീസ് നരിമാൻ
ഭിന്നവിധിയുമായി ജസ്റ്റീസ് നരിമാൻ
Friday, November 15, 2019 12:56 AM IST
ന്യൂഡൽഹി: സുപ്രീം കോടതി വിധി അന്തിമമാണെന്നും അത് സംഘടിത നീക്കങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും ഭിന്നവിധിയെഴുതിയ ജസ്റ്റീസ് രോഹിൻടണ്‍ നരിമാൻ. ശബരിമല കേസുമായി ബന്ധപ്പെട്ട വിഷയം ഏഴംഗ ബെഞ്ചിന്‍റെ പരിഗണനയ്ക്കു വിടുന്നതിനെ എതിർത്ത് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിനൊപ്പം എഴുതിയ പ്രത്യേക വിധിയിലാണ് സുപ്രീം കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ നടന്ന സംഘർഷങ്ങളെയും പ്രതിഷേധങ്ങളെയും രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. പുനഃപരിശോധന ഹർജി നൽകി ഉത്തരവിനെതിരേ വാദമുന്നയിച്ചതിനു ജസ്റ്റീസ് നരിമാൻ വ്യക്തമായ വിശദീകരണവും നൽകിയിട്ടുണ്ട്.

ദാവൂദി ബോറ സമുദായത്തിലെ സ്ത്രീകളുടെ ചേലാകർമ്മം, മുസ്‌ലിം പള്ളികളിലെ സ്ത്രീകളുടെ വിലക്ക് തുടങ്ങിയ വിഷയങ്ങൾക്കൊപ്പം ശബരിമലയിലെ വിഷയം കൂട്ടിക്കെട്ടുന്നത് ശരിയല്ല. ഇപ്പോൾ ഈ ബെഞ്ചിന്‍റെ മുന്നിലുള്ളത് ശബരിമലയിലെ യുവതീ പ്രവേശനമാണ്. ബെഞ്ചിന്‍റെ മുന്നിൽ ഇല്ലാത്ത മുസ്‌ലിം പാഴ്സി സ്ത്രീകളുടെ വിഷയങ്ങളുമായി ഇതിനെ കൂട്ടിക്കെട്ടുന്നതിനോടു യോജിക്കുന്നില്ല. ജീവശാസ്ത്രപരമായ കാരണത്താൽ ഒരു സ്ത്രീയെ ക്ഷേത്രത്തിൽ നിന്ന് തടയാമോ എന്ന പ്രശ്നത്തിൽ നിലവിലുള്ള വിധി പൂർണമായും ശരിയാണ്. അതിനാൽ പുനഃപരിശോധനാ ഹർജികൾ തള്ളണമെന്നും രണ്ട് ജഡ്ജിമാരും ന്യൂനപക്ഷ വിധിയിൽ ആവശ്യപ്പെട്ടു.


ഇന്ത്യയിൽ ഭരണഘടനയേക്കാൾ വലിയ വിശുദ്ധ ഗ്രന്ഥം ഇല്ല. ശബരിമല വിധിക്ക് ശേഷം കേരളത്തിൽ ഉണ്ടായ അക്രമങ്ങൾ അനുവദിക്കാൻ പാടില്ലാത്തതാണെന്നും ജസ്റ്റീസ് നരിമാൻ ചൂണ്ടിക്കാട്ടി. ഇത്തരം നീക്കങ്ങൾക്ക് തടയിടണം. കോടതി വിധികൾക്കു നേരെ ആരോഗ്യകരമായ വിമർശനം ആകാം.

എന്നാൽ, സംഘടിതമായി വിധിയെ അട്ടിമറിക്കാൻ അനുവദിക്കരുത്. വിധി അട്ടിമറിക്കാൻ ശ്രമം ഉണ്ടായാൽ കേരള സർക്കാർ ശക്തമായി നേരിടണം. ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചു സർക്കാർ ബോധവത്കരണം നടത്തണമെന്നും ജസ്റ്റീസ് നരിമാൻ നിർദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.