ജെഎൻയുവിൽ ഫീസ് വർധന: വിദ്യാർഥിസമരം; ഡൽഹി യുദ്ധക്കളം
ജെഎൻയുവിൽ ഫീസ് വർധന: വിദ്യാർഥിസമരം; ഡൽഹി യുദ്ധക്കളം
Tuesday, November 12, 2019 12:52 AM IST
ന്യൂഡൽഹി: ഹോസ്റ്റൽ ഫീസ് വർധനയ്ക്കെതിരേ വിദ്യാർഥികൾ നടത്തിയ സമരം അടിച്ചമർത്താൻ കേന്ദ്രസേനയെ നിയോഗിച്ചതോടെ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ സംഘർഷം. ഹോസ്റ്റൽ ഫീസ് വർധിപ്പിച്ചതാണ് വിദ്യാർഥികളുടെ പ്രതിഷേധത്തിനിടയാക്കിയത്. 20 രൂപയായിരുന്ന മുറിവാടക 600 രൂപയാക്കി. 2,500 രൂപയായിരുന്ന ഹോസ്റ്റൽ ഫീസ് ഏഴായിരത്തിലേറെ രൂപയാക്കി വർധിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഇതിനെതിരേ വിദ്യാർഥികൾ നടത്തി വന്ന സമരമാണ് ഇന്നലെ അക്രമാസക്തമായത്.

വൈസ് ചാൻസലർ എം. ജഗദേഷ് കുമാർ നേരിട്ടു വന്നു ചർച്ച നടത്താതെ പിന്തിരിയില്ലെന്ന നിലപാടിലാണ് ഇന്നലെ വൈകുന്നേരവും വിദ്യാർഥികൾ സമരം തുടർന്നത്. സമരത്തെത്തുടർന്ന് മണിക്കൂറുകളോളം എഐസിടിഇ ഓഡിറ്റോറിയത്തിൽ കുടുങ്ങിയ കേന്ദ്ര മാനവശേഷി മന്ത്രി രമേശ് പൊഖ്റിയാലിനു വൈകുന്നേരം നാലേകാലോടെയാണ് പുറത്തു കടക്കാനായത്.

ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവും മന്ത്രി പൊഖ്റിയാലും പങ്കെടുത്ത ബിരുദദാന ചടങ്ങ് നടന്ന എഐസിടിഇ ഓഡിറ്റോറിയത്തിലേക്ക് സമരക്കാരായ വിദ്യാർഥികൾ പ്രതിഷേധവുമായി എത്തിയതോടെയാണ് പോലീസിനു പുറമേ കേന്ദ്രസേനയെക്കൂടി നിയോഗിച്ചത്. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്താണ് വിദ്യാർഥികൾ സ്ഥലത്തെത്തിയത്. തുടർന്ന് വിദ്യാർഥികളെ ലാത്തിയും ജലപീരങ്കിയുമായി നേരിട്ടത്തോടെ സംഘർഷം രൂക്ഷമാകുകയായിരുന്നു. ജലപീരങ്കി പ്രയോഗത്തിൽ മാതൃഭൂമി ഫോട്ടോഗ്രാഫർ സാബു സ്കറിയയുടെ കണ്ണിന് പരിക്കേറ്റു. നിരവധി വിദ്യാർഥികൾക്കു പരിക്കേറ്റു. അനവധി വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

വിദ്യാർഥി പ്രക്ഷോഭം രൂക്ഷമായതോടെ മന്ത്രി പൊഖ്റിയാലിന് കാന്പസിനു പുറത്തേക്ക് കടക്കാനായില്ല. തുടർന്ന് വിദ്യാർഥി യൂണിയൻ പ്രസിഡന്‍റ് ഐഷെ ഘോഷിനോടും വൈസ് പ്രസിഡന്‍റ് സാകേത് മേനോനോടും സഹായം തേടിയ പോലീസ്, മന്ത്രിക്ക് വഴിയൊരുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സമരക്കാർ വഴങ്ങിയില്ല. ഒടുവിൽ കൂടുതൽ കേന്ദ്ര സേനയെ രംഗത്തിറക്കിയാണ് വൈകുന്നേരത്തോടെ മന്ത്രിയെ പുറത്തെത്തിക്കാനായത്.


അതിനിടെ വിദ്യാർഥി യൂണിയൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി അവരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പു നൽകി. എന്നിട്ടും വൈസ് ചാൻസലർ കൂടിക്കാഴ്ചയ്ക്ക് തയാറാകാതിരുന്നതോടെയാണ് വിദ്യാർഥികൾ പ്രതിഷേധം തുടർന്നത്.

ഇത് ചരിത്രദിവസമാണെന്നും വിദ്യാർഥികൾ ഒറ്റക്കെട്ടായി നിന്നത് കൊണ്ടാണ് ബാരിക്കേഡുകൾ മറികടന്ന് തങ്ങൾക്ക് മന്ത്രിയെ കാണാനായതെന്നും വിദ്യാർഥി യൂണിയൻ പ്രസിഡന്‍റ് ഐഷെ ഘോഷ് പറഞ്ഞു.

ജെഎൻയു വിദ്യാർഥി യൂണിയന്‍റെ നേതൃത്വത്തിൽ ബിജെപി വിദ്യാർഥി സംഘടനയായ എബിവിപി ഒഴികെയുള്ള വിദ്യാർഥി സംഘടനകളെല്ലാം സമരത്തിൽ പങ്കെടുത്തു. ഫീസ് വർധനയ്ക്കു പുറമേ ഹോസ്റ്റൽ നിയമ പരിഷ്കരണം, വസ്ത്രധാരണ നിയന്ത്രണം എന്നിവയ്ക്കെതിരേയാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്.

കൃഷിക്കാരുടെയും തെരുവ് കച്ചവടക്കാരുടെയും മക്കളായ തങ്ങൾ ഇത്രയധികം ഫീസ് എങ്ങനെ അടയ്ക്കുമെന്നാണ് വിദ്യാർഥികൾ ചോദിക്കുന്നത്. ജെഎൻയു വിദ്യാർഥി യൂണിയനുമായി ചർച്ച ചെയ്യാതെയാണ് ഹോസ്റ്റൽ ഫീസ് വർധനയും വസ്ത്രധാരണ നിയന്ത്രണവും അടക്കമുള്ള പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയതെന്നാണു വിദ്യാർഥികൾ ആരോപിക്കുന്നത്.

എന്നാൽ, വിദ്യാർഥി സമരങ്ങൾ സർവകലാശാലയുടെ അക്കാഡമിക് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്നും രാജ്യമൊട്ടാകെ നിന്നുള്ള വിദ്യാർഥികളുടെ പഠനം തടസപ്പെട്ടുവെന്നും സർവകലാശാല അധികൃതർ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.