അയോധ്യ കേസിൽ സുപ്രീംകോടതി വിധി ഇന്ന്
അയോധ്യ കേസിൽ സുപ്രീംകോടതി വിധി ഇന്ന്
Saturday, November 9, 2019 1:07 AM IST
ന്യൂ ഡൽഹി: അയോധ്യ കേസിൽ സുപ്രീംകോടതി ഇന്നു വിധി പറയും. ഇന്നു രാവിലെ 10.30ന് വിധി പ്രഖ്യാപനമുണ്ടാകും. ഇന്നലെ രാത്രി ഒന്പതുകഴിഞ്ഞാണ് അയോധ്യ വിധി സംബന്ധിച്ച് അറിയിപ്പ്  സുപ്രീംകോടതി രജിസ്ട്രിയുടെ ഭാഗത്തുനിന്നുണ്ടായത്. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണു വിധി പറയുന്നത്.

ജസ്റ്റീസുമാരായ എസ്.എ. ബോബ്ഡെ, അശോക് ഭൂഷൺ, ഡി.വൈ. ചന്ദ്രചൂഡ്, എസ്. അബ്ദുൾ നസീർ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റു ജഡ്ജിമാർ. കീഴ്‌വഴക്കം മറികടന്നാണ് അവധിദിനമായ ഇന്ന് വിധി പ്രഖ്യാപനമുണ്ടാകുന്നത്. ഓഗസ്റ്റ് ആറു മുതൽ തുടർച്ചയായി 40 ദിവസം(ആഴ്ചയിൽ അഞ്ചു ദിവസം ) നീണ്ട തുടർവാദത്തിനുശേഷമാണു വിധി പറയുന്നത്. 2.77 ഏക്കർ തർക്കഭൂമി മൂന്നു കക്ഷികൾക്കുമായി തുല്യമായി വിഭജിച്ച് 2010ൽ അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരേയുള്ള അപ്പീലുകളിലാണു ഇന്നു വിധി പറയുക.

അയോധ്യ വിധി പ്രഖ്യാപനത്തോടനുബന്ധിച്ച് രാജ്യമെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തർക്കഭൂമി കേസിൽ സുപ്രീം കോടതി നിർണായക ഉത്തരവ് പുറപ്പെടുവിക്കാനിരിക്കേ അയോധ്യയിലെ സുരക്ഷാ വിഷയങ്ങൾ പരിശോധിക്കാൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഇന്നലെ ഉച്ചയ്ക്ക് 12നു വിളിച്ചുവരുത്തി ചർച്ച നടത്തി.


ഇതാദ്യമായാണ് ഒരു കേസിലെ വിധി പറയുന്നതിനു മുന്പ് സ്ഥലത്തെ ക്രമസമാധാന നില പരിശോധിക്കുന്നതിനായി സുപ്രീം കോടതി ചീഫ് ജസ്റ്റീസ് നേരിട്ടിടപെടുന്നത്. അയോധ്യ കേസിലെ വിധി പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായി നേരത്തെ തന്നെ സ്ഥലത്ത് നിരോധനാജ്ഞ ഏർപ്പെടുത്തുകയും സുരക്ഷയ്ക്കായി 4000ൽ അധികമുള്ള കേന്ദ്രസേനയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഇതുകൂടാതെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിൽ സ്ഥലത്തെ സുരക്ഷ വിലയിരുത്തുന്നുണ്ടെ ന്നും ചീഫ് സെക്രട്ടറി രാജേന്ദ്ര കുമാർ തിവാരിയും ഡിജിപി ഓംപ്രകാശ് സിംഗും ചീഫ് ജസ്റ്റീസിനെ അറിയിച്ചു.

തർക്ക ഭൂമിയിലെത്തുന്നവരെ നിരീക്ഷിക്കുന്നതിനായി പോലീസും സുരക്ഷാ സേനയും വൻ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഡ്രോണ്‍ കാമറകൾ ഉൾപ്പെടെയുള്ളവ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന പോലീസ്, കേന്ദ്ര സേന, ഭീകരവിരുദ്ധ സ്ക്വാഡ് തുടങ്ങിയവരെല്ലാം കൂടി 17,000ത്തോളം സേനാംഗങ്ങൾ സ്ഥലത്തുണ്ട്. പ്രകോപനപരമായ പരാമർശങ്ങൾ ഒഴിവാക്കണമെന്നു മന്ത്രിമാരോടും ബിജെപി നേതാക്കളോടും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകിയതിനൊപ്പം സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷമുണ്ടാക്കുന്ന പോസ്റ്റുകൾ പ്രചരിപ്പിക്കരുതെന്നും ജില്ലാ മജിസ്ട്രേറ്റ് അനൂജ് കുമാർ ഝാ ഉത്തരവിറക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.