അയോധ്യ: ഭരണഘടനാ ബെഞ്ച് സ്ഥിതിഗതികൾ വിലയിരുത്തി
അയോധ്യ: ഭരണഘടനാ ബെഞ്ച്  സ്ഥിതിഗതികൾ വിലയിരുത്തി
Friday, October 18, 2019 12:11 AM IST
ന്യൂഡൽഹി: അയോധ്യയിലെ ഭൂമി തർക്ക കേസിൽ വാദം പൂർത്തിയാക്കിയതിനു പിന്നാലെ സുപ്രീം കോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചേംബറിൽ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കോടതിയിലെ വാദങ്ങൾക്കു സമാന്തരമായി നടന്ന മാധ്യസ്ഥ നീക്കങ്ങളുടെ ഭാഗമായി ജസ്റ്റീസ് ഇബ്രാഹിം ഖലീഫുള്ള സമിതി മുന്നോട്ടുവെച്ച അനുരഞ്ജന നിർദേശങ്ങളാണ് അഞ്ചംഗ ബെഞ്ച് പരിശോധിച്ചത്. എന്നാൽ, സിറ്റിംഗിനെക്കുറിച്ചുള്ള വിവരങ്ങൾ കോടതി വെളിപ്പെടുത്തിയിട്ടില്ല.

അയോധ്യയിലെ തർക്കഭൂമി കേസിൽ നാല്പത് ദിവസത്തെ തുടർച്ചയായ വാദത്തിനു ശേഷമാണ് സുപ്രീംകോടതി വിധി പറയാനായി മാറ്റിയത്. ഇതിനു പിന്നാലെ വാദങ്ങൾ മൂന്നു ദിവസത്തിനുള്ളിൽ എഴുതി നൽകാൻ ബന്ധപ്പെട്ട കക്ഷികളോടു കോടതി നിർദേശിച്ചിരുന്നു. നവംബർ 17നു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി വിരമിക്കുന്നതിനു മുന്പ് കേസിൽ വിധി പറയാനാണ് കോടതിയുടെ തീരുമാനം.

അതിനിടെ, അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീൽ നൽകിയ മുസ്‌ലിം കക്ഷികളിൽ ഒരാളായ ഉത്തർപ്രദേശ് വഖഫ് ബോർഡ് ചെയർപേഴ്സണ്‍ സഫർ അഹമ്മദ് ഫറൂഖി തങ്ങൾക്കുള്ള അവകാശം വേണ്ടെന്നു വയ്ക്കാൻ തയാറാണെന്നു ചൂണ്ടിക്കാട്ടി കത്ത് നൽകിയെന്ന വാർത്ത പുറത്തുവന്നത് കൂടുതൽ അഭ്യൂഹങ്ങൾക്കിടയാക്കിയിട്ടുണ്ട്. എന്നാൽ, കേസിലെ കക്ഷിയല്ല കത്ത് നൽകിയതെന്നും കക്ഷിയായ ഉത്തർപ്രദേശ് വഖഫ് ബോർഡിനു വേണ്ടി ചെയർപേഴ്സണ്‍ കത്ത് നൽകിയത് അംഗീകരിക്കാനാവില്ലെന്നും അഭിഭാഷകൻ പറയുന്നു.


ചാനലുകൾക്ക് കർശന നിയന്ത്രണങ്ങൾ

ന്യൂഡൽഹി: അയോധ്യ കേസുമായി ബന്ധപ്പെട്ട വാർത്തകൾ പ്രക്ഷേപണം ചെയ്യുന്നതിൽ വാർത്താ ചാനലുകൾക്ക് കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തി ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി (എൻബിഎസ്എ). വിഷയത്തിൽ വിവാദപരമായ ചർച്ചകൾ ഒഴിവാക്കണം. ഉൗഹങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വാർത്തയും അവതരിപ്പിക്കരുത്.

സുപ്രീംകോടതിക്ക് മുന്നിലുള്ള കേസ് സംബന്ധിച്ച വിധിയെപ്പറ്റിയും ഒരു തരത്തിലുള്ള ഉൗഹാപോഹങ്ങളും പ്രചരിപ്പിക്കരുത്. ബാബറി മസ്ജിദ് തകർക്കുന്ന സമയത്തുള്ള ഒരു ദൃശ്യവും പ്രക്ഷേപണം ചെയ്യരുത്. വിധിക്കുശേഷം നടക്കുന്ന ഏതെങ്കിലും തരത്തിലുള്ള ആഘോഷങ്ങളോ ആഹ്ലാദ പ്രകടനങ്ങളോ പ്രക്ഷേപണം ചെയ്യരുത്. ചാനലുകളെ ചർച്ചവേളകളിൽ അതിവൈകാരിതയോടെയുള്ള വീക്ഷണങ്ങൾ പങ്കുവയ്ക്കുന്നതും ഒഴിവാക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.