ഊഷ്മള ബന്ധം
ഊഷ്മള ബന്ധം
Saturday, October 12, 2019 12:32 AM IST
ചെന്നൈ: ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടി ഇന്നു നിർണായകഘട്ടത്തിലേക്കു കടക്കും. ഇന്നലെ വൈകുന്നേരം മഹാബലിപുരത്തു മണിക്കൂറുകളോളം ഒന്നിച്ചു നീങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗും പരസ്പരബന്ധം കൂടുതൽ ഊഷ്മളമാക്കി. ഇന്നു പ്രതിനിധി സംഘങ്ങൾ ഉൾപ്പെട്ട ചർച്ചയിൽ വാണിജ്യവുമായി ബന്ധപ്പെട്ട ചില തർക്കങ്ങൾ പരിഹരിക്കുമെന്നാണു സൂചന. ആർസിഇപി കരാറിൽ ഇന്ത്യ ആവശ്യപ്പെടുന്ന ഇളവുകളിൽ ചൈനീസ് പ്രതികരണം ഇന്നറിയാം. അതിർത്തിവിഷയത്തിൽ മുടങ്ങിക്കിടക്കുന്ന ഉഭയകക്ഷി ചർച്ച പുനരാരംഭിക്കാനും ധാരണയാകും.

ഇന്നലെ രസവും സാന്പാറുമുള്ള അത്താഴവിരുന്നിൽ ഭരതനാട്യവും കുച്ചിപ്പുടിയുമടങ്ങിയ കലാവിരുന്നും പ്രസിഡന്‍റ് ഷീക്കായി ഇന്ത്യ ഒരുക്കി. തമിഴ് ശൈലിയിൽ മുണ്ടും ഷർട്ടും അംഗവസ്ത്രവും ധരിച്ച മോദി പ്രസിഡന്‍റ് ഷിയുമൊത്തു മൂന്നുമണിക്കൂറിലേറെ ചെലവഴിച്ചു. ദ്വിഭാഷികൾ മാത്രമേ ഒപ്പമുണ്ടായിരുന്നുള്ളു. ഇതേസമയം വിദേശകാര്യമന്ത്രി ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് പ്രതിനിധികളുമായി ചർച്ച നടത്തി.


ഇന്ത്യയിൽനിന്നു കൂടുതൽ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനു നൂറിലേറെ ചൈനീസ് സ്ഥാപനങ്ങൾ ഇന്ത്യൻ കന്പനികളുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. ചൈനീസ് ഇറക്കുമതി പ്രളയം സംബന്ധിച്ച ഇന്ത്യയുടെ പരാതികൾക്കു പരിഹാരമുണ്ടാക്കാനുദ്ദേശിച്ചാണ് ഇപ്പോൾ ഈ കരാറുകൾ.

കഴിഞ്ഞവർഷം ഏപ്രിലിൽ വുഹാനിൽ നടന്നതുപോലുള്ള അനൗപചാരിക ഉച്ചകോടിയാണ് മഹാബലിപുരത്തു നടക്കുന്നത്. അവിടത്തെ ക്ഷേത്രങ്ങളും പാറയിൽ കൊത്തിയ ശില്പങ്ങളും ഷി നടന്നുകണ്ടു. ഈ സമയത്ത് ആർക്കിയോളജിക്കൽ സർവേയിലെ ഒരു ഓഫീസർകൂടി ഉണ്ടായിരുന്നു.

പരസ്പര ബന്ധം കൂടുതൽ ഹൃദ്യമാകുന്നത് ഔദ്യോഗിക ചർച്ചകൾ കൂടുതൽ ഫലപ്രദമാകാൻ വഴിതെളിക്കുമെന്നാണു പ്രതീക്ഷ. കാഷ്മീർ അടക്കമുള്ള വിവാദ വിഷയങ്ങൾ ചർച്ചയിൽ കടന്നുവരാനിടയില്ലെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു.

ഇന്നു നടക്കുന്ന ചർച്ചകൾക്കുശേഷം ഇരു രാജ്യങ്ങളും പ്രത്യേക പ്രസ്താവനകൾ നടത്തും. കരാറുകളും ധാരണാപത്രങ്ങളും ചർച്ചയിൽ ഉണ്ടാകില്ല. ഉച്ചഭക്ഷണത്തിനു ശേഷം ചൈനീസ് പ്രസിഡന്‍റ് ഷി ചിൻ പിംഗ് നേപ്പാൾ വഴി ചൈനയിലേക്കു പോകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.