സാന്പത്തിക തളർച്ചയെക്കുറിച്ചു പരിശോധന നടത്താം
Saturday, October 12, 2019 12:26 AM IST
ന്യൂഡൽഹി: രാജ്യത്തെ സാന്പത്തിക തളർച്ചയെക്കുറിച്ചു പരിശോധന നടത്താമെന്ന ഉറപ്പു നൽകി പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റി. സാന്പത്തിക മാന്ദ്യം എന്നൊന്ന് രാജ്യത്ത് ഇല്ലേയില്ലെന്നു സർക്കാരും മന്ത്രിമാരും അവകാശവാദം ഉന്നയിക്കുന്നതിനിടെയാണ് മുൻ മന്ത്രി ജയന്ത് സിൻഹ അധ്യക്ഷനായ സാന്പത്തിക കാര്യങ്ങൾക്കായുള്ള പാർലമെന്‍ററി സമിതി സാന്പത്തിക വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് ഐകക ണ്ഠ്യേനെ തീരുമാനമെടുത്തത്. സാന്പത്തിക കാര്യങ്ങൾക്കുള്ള പാർലമെന്‍ററികാര്യ സമിതിയിൽ ഭൂരിഭാഗവും ബിജെപി എംപിമാരാണ്. അടുത്ത പതിനേഴിനാണ് സമിതിയുടെ അടുത്ത യോഗം ചേരുന്നത്.

കഴിഞ്ഞ ദിവസം യോഗം ചേർന്നപ്പോൾ ഈ വർഷത്തെ കാര്യപരിപാടികളായി 13 ഇനങ്ങളാണ് ലിസ്റ്റ് ചെയ്തിരുന്നത്. ഈ പട്ടികയിൽ സാന്പത്തികാവസ്ഥയെക്കുറിച്ചുള്ള ചർച്ച ഇല്ലായിരുന്നു. എന്നാൽ, തൃണമൂൽ കോണ്‍ഗ്രസ് എംപി സൗഗത റോയ് രാജ്യത്തെ സാന്പത്തിക മാന്ദ്യത്തെക്കുറിച്ച് പാർലമെന്‍ററികാര്യ സമിതി ചർച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചു. ഈ ആവശ്യത്തെ കോണ്‍ഗ്രസ് എംപി മനീഷ് തിവാരിയും പിന്തുണച്ചു. സാന്പത്തിക അവസ്ഥയെക്കുറിച്ചു ചർച്ച ചെയ്യണമെന്ന ആവശ്യത്തെ ബിജെപി എംപിമാരിൽ ആരും തന്നെ എതിർത്തില്ലെന്നാണു വിവരം.


മറ്റെല്ലാ വിഷയങ്ങൾക്കും മീതെ സാന്പത്തിക തളർച്ചയെക്കുറിച്ച് ചർച്ച ചെയ്യണമെന്ന ആവശ്യത്തെ സാന്പത്തിക കാര്യങ്ങൾക്കുള്ള പാർലമെന്‍ററി സമിതി അംഗങ്ങൾ എല്ലാം തന്നെ ഐകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു. ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവർത്തന രീതി കൂടി യോഗത്തിൽ ചർച്ച ചെയ്യണമെമന്ന് പല അംഗങ്ങളും ആവശ്യപ്പെട്ടു. ബാങ്കിൽ 1.76 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാരിനു നൽകുന്ന നീക്കം കൂടി യോഗത്തിൽ ചർച്ച ചെയ്യണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.