എൻജിഒകൾക്കു വിദേശ ഫണ്ട് ലഭിക്കുന്നതിൽ കുരുക്ക്
എൻജിഒകൾക്കു വിദേശ ഫണ്ട്  ലഭിക്കുന്നതിൽ കുരുക്ക്
Wednesday, September 18, 2019 12:21 AM IST
ന്യൂഡൽഹി: സന്നദ്ധ സംഘടനകൾക്ക് (എൻജിഒ) വിദേശ ഫണ്ടുകൾ ലഭിക്കണമെങ്കിൽ നിർബന്ധിത മതപരിവർത്തനത്തിന്‍റെ പേരിൽ നിയമനടപടികൾ നേരിട്ടിട്ടില്ലെന്ന് സത്യവാങ്മൂലം നൽകണമെന്ന് കേന്ദ്രസർക്കാർ. വിദേശ സംഭാവനകൾ സ്വീകരിക്കാനുള്ള നിയമ (എഫ്സിആർഎ) പ്രകാരം 2011ൽ കൊണ്ടുവന്ന ചട്ടങ്ങളിൽ ഭേദഗതി വരുത്തിയ പുതിയ ഉത്തരവിലാണ് പുതിയ നിർദേശം. ഭാരവാഹികളും ജീവനക്കാരും അംഗങ്ങളും അടക്കം സംഘടനയിലുള്ളവരെല്ലാം സത്യവാങ്മൂലം നൽകണമെന്നും അതു നിർബന്ധമാണെന്നും പുതിയ ഉത്തരവിൽ പറയുന്നു.

മതപരിവർത്തനത്തിന്‍റെ പേരിൽ നിയമനടപടിക്കു വിധേയരാക്കപ്പെടുകയോ കുറ്റവാളികളാക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നും സാമുദായിക സൗഹാർദം തകർക്കുകയും വിദ്വേഷമുണ്ടാക്കുകയും ചെയ്യുന്ന തരത്തിൽ ഒന്നും ചെയ്തിട്ടില്ലെന്നുമാണ് സത്യവാങ്മൂലം നൽകേണ്ടത്. ഇതു കൂടാതെ ലഭിക്കുന്ന വിദേശ ഫണ്ടുകൾ ഒരു കാരണവശാലും മതപരിവർത്തനത്തിനോ മറ്റുള്ളവരുടെ വിശ്വാസത്തെ എതിർക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾക്കോ ഉപയോഗിക്കില്ലെന്നും എൻജിഒയിലുള്ള എല്ലാ അംഗങ്ങളും ഉറപ്പുനൽകണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു. സന്നദ്ധ സംഘടനകൾക്കു ലഭിക്കുന്ന ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള സംഭാവനകളുടെയും ഉപഹാരങ്ങളുടെയും വിവരങ്ങൾ വെളിപ്പെടുത്തണം. 25,000 രൂപ വരെയായിരുന്നു നേരത്തെയുള്ള പരിധി.


എന്നാൽ, നിർബന്ധിത മതപരിവർത്തനം ആരോപിച്ച് വൈദികരെയും മിഷനറിമാരെയും കള്ളക്കേസിൽ കുടുക്കുന്നതിനു പിന്നാലെയാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നതെന്നു ക്രൈസ്തവ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. മലയാളി വൈദികൻ അടക്കമുള്ളവരെ ജാർഖണ്ഡിൽ കള്ളക്കേസിൽ കുടുക്കിയതും രാജ്യത്ത് വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന മിഷനറിമാരെയും വൈദികരെയും വീസ നീട്ടിനൽകാതെ തിരികെ വിദേശത്തേക്കു കയറ്റിവിടുന്നതും വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വ്യാജപരാതികളുടെ പേരിൽ അറസ്റ്റ് അടക്കമുള്ളവ നടക്കുന്നതിനിടെ, അതു സംബന്ധിച്ച നിയമ നടപടികൾ നേരിട്ടതിന്‍റെ പേരിൽ സംഘടനകളെ കുരുക്കിലാക്കാനാണ് ഈ നീക്കമെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.

അതേസമയം, വിദേശത്തുനിന്നു ഫണ്ട് ലഭിക്കുന്ന നിരവധി എൻജിഒകൾ ആദിവാസികളെ മതപരിവർത്തനം നടത്തുന്നുവെന്നും ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നെന്നുമാണ് സർക്കാർ വിശദീകരണം. ഇടത് മാവോയിസ്റ്റുകൾക്കും ഐഎസ്, ജമായത്ത് ഇസ്‌ലാമി ഹിന്ദ് എന്നീ ഭീകരസംഘടനകൾക്കു ചില എൻജിഒകൾ സഹായം നൽകുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ 18,000ലേറെ എൻജിഒകൾ എഫ്സിആർഎ നിയമം ലംഘിച്ചതായി കണ്ടെത്തി രജിസ്ട്രേഷൻ റദ്ദാക്കിയതായും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.