പ്രതീക്ഷയിലേക്കു വിരൽചൂണ്ടി ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ
പ്രതീക്ഷയിലേക്കു വിരൽചൂണ്ടി ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ
Sunday, August 25, 2019 12:25 AM IST
ന്യൂഡൽഹി: ലോകമൊട്ടാകെ തകർച്ച നേരിടുന്പോൾ ഇന്ത്യക്ക് പിടിച്ചുനിൽക്കാനെങ്കിലും കഴിയുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനങ്ങൾക്കൊപ്പം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവകാശപ്പെട്ടത്. രാജ്യം കടുത്ത മാന്ദ്യത്തിലേക്കെന്ന നീതി ആയോഗിന്‍റെ മുന്നറിയിപ്പിനെ പാടേ തള്ളിക്കൊണ്ടാണ് മന്ത്രി പ്രതീക്ഷയിലേക്ക് വിരൽ ചൂണ്ടി പല പ്രഖ്യാപനങ്ങളും നടത്തിയത്. സാന്പത്തിക വിപണി, വാഹനമേഖല, ബാങ്കിംഗ്, വായ്പ വർധിപ്പിക്കാനുള്ള സാന്പത്തിക പിന്തുണ, ചെറുകിട-ഇടത്തരം മേഖല, സ്റ്റാർട്ടപ്പുകൾ തുടങ്ങി സമഗ്ര മേഖലയെയും കണക്കിലെടുത്തു കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി കഴിഞ്ഞ ദിവസം നടത്തിയത്.

വാഹന വ്യവസായത്തിന്‍റെ രക്ഷയ്ക്ക് വിവിധ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. 2020 മാർച്ച് വരെ വാങ്ങിയ ബിഎസ് ഫോർ വാഹനങ്ങൾക്ക് രജിസ്ട്രേഷൻ കാലാവധി തീരുന്നതുവരെ ഓടാം. 2020 മുതൽ അവയ്ക്ക് റോഡിലിറങ്ങാൻ കഴിയില്ലെന്നതായിരുന്നു നിലവിലെ സ്ഥിതി. ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് പുതുക്കുന്നത് 2020 ജൂണ്‍ വരെ മാറ്റിവച്ചു.
ഇലക്‌ട്രിക് വാഹനങ്ങളുടെയും ആന്തരിക ജ്വലന വാഹനങ്ങളുടെയും രജിസ്ട്രേഷൻ തുടരും. സർക്കാർ വകുപ്പുകളിലേക്ക് പുതിയ വാഹനങ്ങൾ വാങ്ങുന്നതിനുള്ള വിലക്ക് നീക്കും. പഴയ വാഹനങ്ങൾക്ക് പകരമായി ഈ വാഹനങ്ങൾ ഉപയോഗിക്കും. ഒരു പുതിയ സ്ക്രാപ്പേജ് നയം ഉടൻ അവതരിപ്പിക്കുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്. വാഹന വ്യവസായമേഖലയിലെ മാന്ദ്യം പരിഹരിക്കാൻ നിരവധി നടപടികൾ നടപ്പാക്കുമെന്നും മന്ത്രി ഉറപ്പു നൽകി.
രണ്ടു മുതൽ അഞ്ചു കോടി വരെ വാർഷിക നികുതി നൽകുന്നവർക്ക് മൂന്നു ശതമാനവും അഞ്ചു കോടിയോ അതിനു മുകളിലോ വാർഷിക വരുമാനമുള്ളവർക്ക് ഏഴു ശതമാനവും തുകയാണ് സൂപ്പർ റിച്ച് ടാക്സ് എന്ന പേരിൽ സർചാർജായി ഇക്കഴിഞ്ഞ ജൂലൈയിലെ ബജറ്റിൽ ഏർപ്പെടുത്തിയത്. നിലവിലുള്ള ആദായനികുതിക്കു പുറമെയായിരുന്നു ഇത്. തുടർന്ന് എഫ്പിഐ നിക്ഷേപകർ കൂട്ടത്തോടെ നിക്ഷേപം പിൻവലിക്കാൻ തുടങ്ങിയത് ഓഹരി വിപണിയെ ഉലച്ചിരുന്നു.
വായ്പാ മേഖലയിൽ നേരിട്ടു പ്രതിഫലനമുണ്ടാക്കുന്ന പലിശയിലെ വ്യത്യാസം മൂലമുണ്ടാകുന്ന ഇളവുകൾ എല്ലാ വായ്പകൾക്കും ലഭ്യമാക്കുമെന്നാണ് ധനമന്ത്രിയുടെ ഉറപ്പ്. എല്ലാ ബാങ്കുകളും ഇതിനുള്ള സമ്മതവുമറിയിച്ചു. ഭവനവായ്പയ്ക്കും മറ്റ് വായ്പകൾക്കും പലിശ കുറയാൻ ഇതിടയാക്കുമെന്നതാണ് ഇതിന്‍റെ പ്രാധാന്യം. വ്യവസായങ്ങൾക്കുള്ള പ്രവർത്തന മൂലധനവും മെച്ചപ്പെടും. വായ്പ അടച്ചാൽ 15 ദിവസത്തിനകം എല്ലാ രേഖകളും തിരികെ നൽകണം. വായ്പാ അപേക്ഷകളുടെ പുരോഗതി ഓണ്‍ലൈനിൽ നിരീക്ഷിക്കാം.


വിദേശ, ആഭ്യന്തര പോർട്ട്ഫോളിയോ നിക്ഷേപകരുടെ വർധിച്ച സർചാർജ് കേന്ദ്രസർക്കാർ പിൻവലിച്ചു. ഓഹരി അടക്കം വൻകിട നിക്ഷേപങ്ങൾക്ക് അധിക സർച്ചാർജ് ഉണ്ടാകില്ല. ജിഎസ്ടി നിരക്കുകൾ ലളിതമാക്കുന്നതുൾപ്പെടെ സാന്പത്തിക പരിഷ്കാരങ്ങളും സാന്പത്തിക പുനരുജ്ജീവന നടപടികളുമായി രാജ്യം മുന്നോട്ടു പോകും. സംരംഭകർക്ക് ഇളവുകൾ ഏർപ്പെടുത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

ആദായനികുതി സംബന്ധിച്ച നോട്ടിസുകളും സമൻസുകളും അയയ്ക്കാൻ കേന്ദ്രീകൃത സംവിധാനം നടപ്പിലാക്കും. ഒക്ടോബർ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരും. എല്ലാ നോട്ടീസുകളും മറുപടി ലഭിച്ച് മൂന്നു മാസത്തിനകം തീർപ്പാക്കണമെന്ന നിബന്ധന നടപ്പാക്കും. ഇതോടൊപ്പം നികുതി റിട്ടേണ്‍ കൂടുതൽ ലളിതമാക്കും. അതിവേഗ റീഫണ്ടിംഗും ഉറപ്പു വരുത്തും. ജിഎസ്ടി റീഫണ്ട് വൈകാതെ ലഭിക്കാനും നടപടി സ്വീകരിക്കും. സിഎസ്ആർ ഉത്തരവാദിത്തം ലംഘിച്ചാൽ ക്രിമിനൽ നടപടിയില്ല;പകരം സിവിൽ ബാധ്യത മാത്രമേയുണ്ടാകൂ.
പൊതുമേഖലാ ബാങ്ക് റീ കാപ്പിറ്റലൈസേഷനായി 70,000 കോടി രൂപ മുൻകൂർ റിലീസ് ചെയ്യും.

ഡിപ്പാർട്ട്മെന്‍റ് ഓഫ് ഇൻഡസ്ട്രിയൽ പോളിസി ആൻഡ് പ്രൊമോഷനിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾക്ക് ഏഞ്ചൽ ടാക്സ് ഇളവ് നൽകും. റിപ്പോ നിരക്ക് വ്യത്യാസത്തിന്‍റെ അടിസ്ഥാനത്തിൽ ബാങ്കുകൾ ഭവന വായ്പയുടെ ഉൾപ്പെടെ പലിശ നിരക്ക് കുറയ്ക്കും. ഹൗസിംഗ് ഫിനാൻസ് കന്പനികൾക്കുള്ള നാഷണൽ ഹൗസിംഗ് ബാങ്കിന്‍റെ പിന്തുണ 10,000 കോടി രൂപ ഉയർത്തി 30,000 കോടി രൂപയാക്കി. എംഎസ്എംഇകളുടെ ഇപ്പോൾ കിട്ടാനുള്ള ജിഎസ്ടി റീഫണ്ട് 30 ദിവസത്തിനുള്ളിൽ ലഭ്യമാക്കുകയും ഭാവിയിൽ 60 ദിവസത്തിനുള്ളിൽ റീഫണ്ട് ഉറപ്പു വരുത്തുകയും ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.