തെരഞ്ഞെടുപ്പിൽ ജയിച്ചിട്ടില്ല; പത്ത് എംഎൽഎമാരെ റാഞ്ചിയെടുത്ത് ബിജെപി സിക്കിമിൽ പ്രതിപക്ഷമായി
തെരഞ്ഞെടുപ്പിൽ ജയിച്ചിട്ടില്ല; പത്ത് എംഎൽഎമാരെ റാഞ്ചിയെടുത്ത് ബിജെപി സിക്കിമിൽ പ്രതിപക്ഷമായി
Tuesday, August 13, 2019 11:50 PM IST
ന്യൂഡൽഹി: സംസ്ഥാന തെരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിൽ പോലും വിജയിക്കാതിരുന്ന ബിജെപി ഇപ്പോൾ സിക്കിമിലെ മുഖ്യ പ്രതിപക്ഷം. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് പാർട്ടിയിലെ പത്ത് എംഎൽഎമാർ ഇന്നലെ ഡൽഹിയിലെത്തി ബിജെപിയിൽ ചേർന്നതോടെയാണു ജനാധിപത്യത്തിൽ ഈ അപൂർവ പ്രതിപക്ഷം സിക്കിമിൽ ഉടലെടുത്തിരിക്കുന്നത്.

സിക്കിമിൽനിന്നു ഡൽഹിയിലെത്തി കൂറുമാറിയ എംഎൽഎമാരെ ബിജെപി വർക്കിംഗ് പ്രസിഡന്‍റ് ജെ.പി. നദ്ദയും ജനറൽ സെക്രട്ടറി റാം മാധവും ചേർന്നു സ്വീകരിച്ചു. ബിജെപി സിക്കിമിൽ ഒരു ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും എന്നാണ് റാം മാധവ് പറഞ്ഞത്.

എസ്ഡിഎഫ് എംഎൽഎമാരായ ദോർജീ ഷെറിംഗ് ലെപ്ച, ഉജീൻ ഷെറിംഗ് ഗ്യാസ്തോ, നരേന്ദ്ര കുമാർ സുബ്ബ, ദില്ലി റാം ഥാപ്പ, കർമ സോനം ലെപ്ച, കൃഷ്ണ ബഹാദൂർ റായ്, താഷി തെണ്ടൂപ് ഭൂട്ടിയ, ഫർവന്തി തമാംഗ്, പിന്‍റ്സോ നംഗ്യാൽ ലെപ്ച, രാജ് കുമാരി ഥാപ്പ എന്നിവരാണ് ഇന്നലെ ബിജെപിയിൽ ചേർന്നത്.

എംഎൽഎമാരുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞു പോക്ക് അഞ്ചു തവണ തുടർച്ചയായി സംസ്ഥാനം ഭരിച്ച മുൻമുഖ്യമന്ത്രി പവൻകുമാർ ചാമ്‌ലിംഗിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. 24 വർഷം അധികാരത്തിലിരുന്ന ചാമ്‌ലിംഗും പാർട്ടിയും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിക്കിം ക്രാന്തികാരി മോർച്ചയോടാണു പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പിൽ സിക്കിംക്രാന്തികാരി മോർച്ചയ്ക്ക് 17 സീറ്റുകൾ ലഭിച്ചപ്പോൾ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് 15 സീറ്റുകളാണ് ലഭിച്ചിരുന്നത്. അതിനിടെ എസ്ഡിഎഫിൽനിന്ന് രണ്ട് എംഎൽഎമാർകൂടി രാജിവച്ചതോടെ നിയമസഭയിൽ ഇവരുടെ അംഗസംഖ്യ 13 ആയി ചുരുങ്ങുകയും ചെയ്തു. ഒടുവിൽ ഇന്നലെ പത്ത് എംഎൽഎമാർ കൂറുമാറി ബിജെപിയിലേക്കു ചുവടുമാറിയതോടെ പാർട്ടിക്ക് സിക്കിം നിയമസഭയിലെ പ്രതിപക്ഷ സ്ഥാനവും ഇല്ലാതായി. ഒറ്റ സീറ്റിൽപോലും ജയിക്കാതെ എസ്ഡിഎഫിൽനിന്നും പത്ത് എംഎൽഎമാരെ ചാക്കിട്ടുപിടിച്ച ബിജെപി ഇപ്പോൾ സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടിയായി മാറിയിരിക്കുകയാണ്.


32 അംഗ സിക്കിം നിയമസഭയിൽ ഇപ്പോൾ മൂന്ന് അംഗങ്ങളുടെ ഒഴിവുണ്ട്. അടുത്ത ഒക‌്ടോബറിൽ ഈ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പു നടന്നേക്കും. ഈ മുന്നു സീറ്റുകളിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പാണ് ഇനി സംസ്ഥാനത്ത് ബിജെപി നേരിടാനിരിക്കുന്ന പ്രധാന വെല്ലുവിളി.

2016ൽ ബിജെപി സിക്കിമിൽ കോണ്‍ഗ്രസ് വിരുദ്ധ സഖ്യം രൂപീകരിക്കുന്പോൾ അതിന്‍റെ മുൻനിരയിൽനിന്ന നേതാവ് പവൻകുമാർ ചാമ്‌ല‌ിംഗ് ആയിരുന്നു. പിന്നീട് ഇവർ ബിജെപിയുടെ കൂട്ട് വിടുകയും ചെയ്തു. ഇപ്പോൾ സിക്കിമിൽ അധികാരത്തിലുള്ള എസ്കെഎം ബിജെപിയുടെ നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് സഖ്യത്തിന്‍റെ ഭാഗമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.