മോദിയുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് ചോദിച്ചതിനാണോ നിയമ ഭേദഗതിയെന്ന് തരൂർ
മോദിയുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് ചോദിച്ചതിനാണോ നിയമ ഭേദഗതിയെന്ന് തരൂർ
Tuesday, July 23, 2019 1:47 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണമെന്ന് ഉത്തരവിട്ടതുകൊണ്ടാണോ വിവരാവകാശ നിയമത്തിൽ തിടുക്കത്തിൽ ഭേഗദതികൾ വരുത്തുന്നതെന്ന ചോദ്യമുന്നയിച്ച് ശശി തരൂർ എംപി. ലോക്സഭയിൽ ഇന്നലെ പാസായ വിവരാവകാശ ഭേദഗതി നിയമത്തിന്‍റെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കവേയാണ് ശശി തരൂർ ഇക്കാര്യം ചോദിച്ചത്.

മോദി സർക്കാർ കൊണ്ടുവരുന്ന ഭേദഗതികളോടെ വിവരാവകാശ കമ്മീഷന്‍റെ സ്വതന്ത്രത ഇല്ലാതാകുമെന്നും വിവരാവകാശ നിയമത്തിന്‍റെ അന്തഃസത്തതന്നെ ചോർന്നു പോകുമെന്നും തരൂർ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിവരാവകാശ നിയമത്തിന്‍റെ സഹായത്തോടെ സ്ഥാനാർഥികൾ നൽകിയ രേഖകളും മറ്റും പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്താനും കഴിഞ്ഞിരുന്നു.

ശക്തരായ പല ഉദ്യോഗസ്ഥരും വെളിപ്പെടുത്താൻ മടിച്ച പല നിർണായക രേഖകളും വെളിപ്പെടുത്താൻ വിവരാവകാശ കമ്മീഷണർ ഉത്തരവിട്ടിരുന്നു. ഇക്കാരണങ്ങളാൽ പ്രകോപിതരായിട്ടാണോ വിവരാവകാശ നിയമത്തിൽ സർക്കാർ തിടുക്കപ്പെട്ടു ഭേദഗതി വരുത്തിയതെന്നായിരുന്നു ശശി തരൂരിന്‍റെ ചോദ്യം.


പാർലമെന്‍റിന്‍റെ നിയമനിർമാണ ചരിത്രത്തിലെ കറുത്ത ദിവസമാണ് എന്നായിരുന്നു എൻ.കെ. പ്രേമചന്ദ്രന്‍റെ വിമർശനം. 2005 -ൽ യുപിഎ സർക്കാർ നടപ്പിലാക്കിയ വിവരാവകാശ നിയമത്തിന്‍റെ ചിറകരിയുന്ന ഭേദഗതിയാണ് ബിജെപി സർക്കാരിന്‍റെ നിയമമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്ക് മറുപടി നൽകിയ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് അടിയന്തരാവസ്ഥയെ ചൂണ്ടിക്കാട്ടിയാണ് പ്രതിരോധിച്ചത്. വിവരാവകാശ കമ്മീഷന്‍റെ സ്വയംഭരണാധികാരത്തിൽ കൈകടത്തില്ലെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷം രൂക്ഷമായി ഉയർത്തിയ എതിർപ്പുകൾക്കിടയിലാണ് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് കഴിഞ്ഞദിവസം ബില്ലവതരിപ്പിച്ചത്. തെരഞ്ഞെടുപ്പു കമ്മീഷനു തുല്യമായ പദവിയിൽനിന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണറെ നീക്കി ശന്പളവും മറ്റാനുകൂല്യങ്ങളും സർക്കാർ നിർണയിക്കുന്ന വിധത്തിലുള്ള ഭേദഗതിയാണ് പാസായിരിക്കുന്നത്.

കേന്ദ്ര- സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർമാരുടെ ഔദ്യോഗിക കാലാവധി, പദവി, ആനുകൂല്യങ്ങൾ എന്നിവ കേന്ദ്ര സർക്കാർ തീരുമാനിക്കുമെന്നാണ് പുതിയ ഭേദഗതി വ്യവസ്ഥ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.