മനുഷ്യാവകാശ ഭേദഗതി ബിൽ പാസായി
മനുഷ്യാവകാശ ഭേദഗതി ബിൽ പാസായി
Saturday, July 20, 2019 12:28 AM IST
ന്യൂഡൽഹി: ദേശീയ മനുഷ്യാവകാശ ഭേദഗതി ബിൽ ലോക്സഭയിൽ പാസായി. മനുഷ്യാവകാശ സംരക്ഷണത്തിനായി സമയപരിമിതികളില്ലാതെ സർക്കാർ പ്രതിജ്ഞാബദ്ധർ ആയിരിക്കുമെന്ന ഉറപ്പു നൽകിയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ബില്ലവതരിപ്പിച്ചത്.

മനുഷ്യാവകാശ സംരക്ഷണം ഉറപ്പുവരുത്താൻ ബാധ്യതയുള്ള ദേശീയ കമ്മീഷനും സംസ്ഥാന കമ്മീഷനുകളും പല്ലും നഖവും നഷ്ടപ്പെട്ട സ്ഥാപനങ്ങളായി പരിമിതപ്പെട്ടിരിക്കുന്നുവെന്ന് എൻ.കെ. പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽവന്ന് 26 വർഷം പിന്നിടുന്ന സാഹചര്യത്തിൽ കഴിഞ്ഞകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ മനുഷ്യാവകാശ സംരക്ഷണം ഉറപ്പുവരുത്താൻ സമഗ്ര നിയമനിർമാണത്തിന് സർക്കാർ തയാറാകണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ സ്വയംഭരണാധികാരത്തെ ഇല്ലാതാക്കുന്നതാണ് പുതിയ ഭേദഗതി ബില്ലിലെ വ്യവസ്ഥകളെന്ന് ശശി തരൂർ കുറ്റപ്പെടുത്തി.

കമ്മീഷൻ ചെയർമാന്‍റെ കാലാവധി അഞ്ചു വർഷത്തിൽ നിന്നും മൂന്നു വർഷമായി വെട്ടിച്ചുരുക്കുന്നതിനെയും തരൂർ എതിർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.