നിയമനങ്ങൾക്കു ഫാംഡി ബിരുദവും യോഗ്യത
Friday, July 19, 2019 12:23 AM IST
ന്യൂഡൽഹി: ഫാം ഡി (ഡോക്ടർ ഓഫ് ഫാർമസി) ബിരുദം മറ്റ് ഫാർമസി ബിരുദങ്ങൾക്ക് തത്തുല്യ നിയമന യോഗ്യതയാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. ഫാർമസി കൗണ്‍സിലിന്‍റെ ശിപാർശ അംഗീകരിച്ചാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നടപടി. ഇതോടെ ഫാർമസി ഡിപ്ലോമ, ബാച്ച്ലർ ഓഫ് ഫാർമസി (ബി ഫാം), മാസ്റ്റർ ഓഫ് ഫാർമസി (എം ഫാം) യോഗ്യതകൾ അടിസ്ഥാനമാക്കിയുള്ള നിയമനങ്ങളിൽ ഫാം ഡി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

ഫാർമസി കൗണ്‍സിലിന്‍റെ അംഗീകാരത്തോടെ തുടങ്ങിയ ഫാം ഡി കോഴ്സുകൾ നിയമന മാനദണ്ഡങ്ങളിൽ ഉൾപ്പെടാതിരുന്നതോടെ കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് സർക്കാർ മേഖലയിൽ ജോലി കിട്ടുന്നതിനു തടസമായിരുന്നു. ഇതു സംബന്ധിച്ച് നിരവധി പ്രതിഷേധങ്ങൾക്ക് വഴിവച്ചതോടെയാണ് ഫാർമസി കൗണ്‍സിൽ ഇതു സംബന്ധിച്ച ശിപാർശ സർക്കാരിനു നൽകിയത്. അതേസമയം, ഫാം ഡി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പേരിനൊപ്പം ഡോക്ടർ എന്നുപയോഗിക്കാമെന്ന ഫാർമസി കൗണ്‍സിലിന്‍റെ ശിപാർശയെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എതിർത്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.