എൻഐഎ ഭേദഗതി ബിൽ ഇരുസഭകളും പാസാക്കി
എൻഐഎ ഭേദഗതി ബിൽ ഇരുസഭകളും പാസാക്കി
Thursday, July 18, 2019 12:45 AM IST
ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) വിപുലമായ അധികാരങ്ങൾ നൽകുന്ന ഭേദഗതി ബിൽ ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയും പാസാക്കി. ഇതോടെ രാഷ്ട്രപതിയുടെ അംഗീകാരത്തോടെ പുതിയ ഭേദഗതികൾ നിയമമാകും.

ദേശീയ അന്വേഷണ ഏജൻസിയെ ശക്തിപ്പെടുത്തുന്പോഴും പോലീസിംഗിനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തിൽ കൈകടത്തരുതെന്ന് കോണ്‍ഗ്രസ്, തൃണമൂൽ, സിപിഎം തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ മുന്നറിയിപ്പു നൽകി.

ഭീകരാക്രമണ കേസുകളിൽ അടക്കം എൻഐഎയെ സഹായിക്കാൻ സംസ്ഥാന പോലീസിനെ അനുവദിക്കണം. എൻഐഎയും ഒരു പോലീസ് ഏജൻസിയാണ്. അതിനാൽ എൻഐഎ ഭേദഗതികൾ ഒരിക്കൽ കോടതി റദ്ദാക്കുന്ന സ്ഥിതി ഉണ്ടാകരുതെന്നും പ്രമുഖ അഭിഭാഷകൻ കൂടിയായ കോണ്‍ഗ്രസ് നേതാവ് വിവേക് തൻഖ പറഞ്ഞു. ഭീകരവിരുദ്ധ ഏജൻസിയായി തുടങ്ങിയ എൻഐഎയെ മറ്റു ചുമതലകളിലേക്കു വഴിതിരിച്ചുവിട്ടു ദുർബലപ്പെടുത്തരുതെന്നു കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി പറഞ്ഞു.

സൈബർ കുറ്റകൃത്യങ്ങൾ, മനുഷ്യക്കടത്ത്, വിദേശ മണ്ണിൽ ഇന്ത്യക്കാർക്കും ഇന്ത്യൻ സ്ഥാപനങ്ങൾക്കുമെതിരേയുള്ള ഭീകരാക്രമണങ്ങളും അന്വേഷിക്കാൻ എൻഐഎക്കു അധികാരം നൽകുന്നതാണ് ബിൽ. രാഷ്‌ട്രീയത്തിനു വേണ്ടി എൻഐഎയെ ശക്തിപ്പെടുത്താനുള്ള നടപടികളെ എതിർക്കരുതെന്നും ദേശീയ ഏജൻസിയെ മോദി സർക്കാർ ദുരുപയോഗിക്കില്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഭീകരവാദം തുടച്ചുനീക്കാൻ ബിൽ സഹായിക്കുമെന്നും മന്ത്രി അവകാശപ്പെട്ടു.


എൻഐഎ ഭേദഗതി ബില്ലിനെ ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയിലും കോണ്‍ഗ്രസ് പിന്തുണച്ചു. ദുരുപയോഗിക്കാൻ സാധ്യതയുള്ള വിവാദ ബില്ലിനെ പിന്തുണച്ചു വോട്ടു ചെയ്യരുതെന്ന് സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ നടന്ന കൂടിയാലോചനയിൽ കോണ്‍ഗ്രസ് എംപിമാരായ കെ. മുരളീധരൻ, ബെന്നി ബഹനാൻ തുടങ്ങിയവർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ദേശീയ വിഷയങ്ങളിൽ ദേശീയമായി ചിന്തിക്കണമെന്ന കോണ്‍ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ വാദമാണ് അംഗീകരിക്കപ്പെട്ടത്.

ഇതേ തുടർന്ന് മുരളീധരൻ, ആന്‍റോ ആന്‍റണി, എം.കെ. രാഘവൻ തുടങ്ങിയവർ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്-എം, ആർഎസ്പി എംപിമാരും വോട്ടെടുപ്പു ബഹിഷ്കരിച്ചിരുന്നു. ചല എതിർപ്പുകളുണ്ടെങ്കിലും പാർട്ടി തീരുമാനം അനുസരിച്ചു ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്തതായും ആരെങ്കിലും വിട്ടുനിന്നതായി അറിയില്ലെന്നുമാണ് ബെന്നി ബഹനാൻ വിശദീകരിച്ചത്. ലോക്സഭയിൽ സിപിഎം, സിപിഐ എംപിമാർ ബില്ലിനെ എതിർത്തു വോട്ടു ചെയ്തെങ്കിലും രാജ്യസഭയിൽ ഇന്നലെ അതുണ്ടായില്ല.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.