പൂട്ട് അറത്തുമാറ്റി 22 അടി ഉയരമുള്ള ജയിൽ മതിൽ ചാടിക്കടന്ന് നാലു തടവുകാർ രക്ഷപ്പെട്ടു
പൂട്ട് അറത്തുമാറ്റി 22 അടി ഉയരമുള്ള ജയിൽ മതിൽ ചാടിക്കടന്ന്  നാലു തടവുകാർ രക്ഷപ്പെട്ടു
Monday, June 24, 2019 12:12 AM IST
നീമച്: മധ്യപ്രദേശിൽ നാലു തടവുപുള്ളികൾ സാഹസികമായി ജയിൽചാടി. മധ്യപ്രദേശിലെ കനാവതി സബ് ജയിലിലാണു സംഭവം. ജയിൽ വാതിലിന്‍റെ ഇരുന്പുപൂട്ട് അറത്തുമാറ്റി 22 അടി ഉയരമുള്ള മതിൽ ചാടിക്കടന്ന് ജയിൽ വളപ്പിലൂടെ ഇഴഞ്ഞ് നീങ്ങിയായിരുന്നു രക്ഷപ്പെടൽ.

കൊലപാതക്കേസിലും മയക്കുമരുന്നു കേസിലും ശിക്ഷ നേരിടുന്ന നർ സിംഗ്(20), പങ്കജ് മോംഗിയ(21), ലേഖ് രാം(29), ദുബെ ലാൽ(19) എന്നിവരാണ് വലിയ വടം മതിലിനു കുറുകെ എറിഞ്ഞ് രക്ഷപ്പെട്ടത്. മാസങ്ങൾ നീണ്ട തയാറെടുപ്പുകൾ ഇതിനായി ഇവർ നടത്തിയിട്ടുണ്ടാവുമെന്നും ജയിലിനു പുറത്ത് ഇവർക്ക് സഹായം ലഭിച്ചിട്ടുണ്ടാവുമെന്നും ജയിൽ വാർഡൻ ആർ.പി. വസുനായി പറഞ്ഞു. ഉദയ്പുർ സ്വദേശി നർ സിംഗും ചിറ്റോർ സ്വദേശി മോംഗിയയും മയക്കുമരുന്നുകേസിൽ ശിക്ഷിക്കപ്പെട്ടാണ് കനാവതി ജയിലിലെത്തിയത്.


മധ്യപ്രദേശിലെ മന്ദ്സോർ സ്വദേശി ലേഖ് രാം കൊലപാതകക്കേസിലും ദുബെ മാനഭംഗക്കേസിലുമാണ് ജയിലിലെത്തിയത്. തടവുപുള്ളികൾക്കായി രാജസ്ഥാനിലും തെരച്ചിൽ ഊർജിതമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.