അറിയാത്ത ഹിന്ദിയെന്തിന്? അറിയാവുന്ന മലയാളം മതി!
അറിയാത്ത ഹിന്ദിയെന്തിന്?  അറിയാവുന്ന മലയാളം മതി!
Tuesday, June 18, 2019 12:49 AM IST
ന്യൂഡൽഹി: കേരളത്തിൽനിന്നുള്ള എംപിമാർ തട്ടിമുട്ടി ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്യുന്നതു വിലക്കി സോണിയ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്നാലെ സത്യപ്രതിജ്ഞ ചെയ്യാനെത്തിയ കൊടിക്കുന്നിൽ സുരേഷ് എംപി സത്യവാചകം ചൊല്ലാനായി ഹിന്ദി തെരഞ്ഞെടുത്തതാണു വിഷയമായത്. ഇംഗ്ലീഷിൽ അച്ചടിച്ച സത്യവാചകം ലോക്സഭാ സെക്രട്ടറി ജനറൽ വച്ചു നീട്ടിയെങ്കിലും തനിക്കു ഹിന്ദി വേണമെന്നു പറഞ്ഞ കൊടിക്കുന്നിൽ "മേ, സുരേഷ് കൊടിക്കുന്നിൽ..' എന്നു പറഞ്ഞു തുടങ്ങിയെങ്കിലും അദ്ദേഹത്തിന്‍റെ ഹിന്ദി മലയാളം പോലെ അത്ര ഒഴുക്കുള്ളതായില്ല. എങ്കിലും കൊടിക്കുന്നിലിന്‍റെ ഹിന്ദിക്ക് ബിജെപി പക്ഷത്തുനിന്നു വൻ കൈയടി കിട്ടി.

ഒടുവിൽ ഒപ്പിച്ചു എന്ന നിലയിൽ സത്യപ്രതിജ്ഞ പൂർത്തിയാക്കി പ്രോം ടേം സ്പീക്കർക്ക് കൈയും കൊടുത്തു മടങ്ങിയ കൊടിക്കുന്നിലിനെ സോണിയ ഗാന്ധി അരികിലേക്ക് വിളിച്ചു. എന്‍റെ ഹിന്ദി എങ്ങനെയുണ്ട് എന്നങ്ങോട്ടു ചോദിക്കുന്നതിനു മുൻപേ "വല്ല കാര്യവുമുണ്ടോ... മലയാളത്തിൽ പോരായിരുന്നോ' എന്നാണ് സോണിയ തിരിച്ചുചോദിച്ചത്. കൊടിക്കുന്നിലിനു പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത ഒഡീഷയിൽനിന്നുള്ള എംപി ഭർതൃഹരി മെഹ്താബ് തന്‍റെ മാതൃഭാഷയായ ഒഡിയയിൽ സത്യവാചകം ചൊല്ലുന്നത് സോണിയ കൊടിക്കുന്നിലിനെ ചൂണ്ടിക്കാട്ടുകയും ചെയ്തു.

തുടർന്നാണ് കേരളത്തിൽ നിന്നുള്ള എംപിമാർ ഹിന്ദി തപ്പിത്തടയേണ്ടെന്നും മലയാളത്തിലോ ഇംഗ്ലീഷിലോ സത്യവാചകം ചൊല്ലിയാൽ മതിയെന്നും സോണിയ ഗാന്ധി നിർദേശിച്ചത്. അതോടെ ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്യാൻ ഞായറാഴ്ച മുതൽ തയാറെടുപ്പു നടത്തി വന്ന രാജ്മോഹൻ ഉണ്ണിത്താൻ ഉൾപ്പടെയുള്ളവർ ഹിന്ദി പാഠം അടച്ചുവച്ച് മലയാളത്തിലേക്കു ചുവടുമാറി. രാജ്മോഹൻ ഉണ്ണിത്താനു പുറമേ തന്‍റെ പിന്നിലിരുന്ന പുതുമുഖ എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ടി.എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ്, രമ്യ ഹരിദാസ്, വി.കെ ശ്രീകണ്ഠൻ എന്നിവരോടും സത്യപ്രതിജ്ഞ മലയാളത്തിൽ മതിയെന്ന് സോണിയ പറഞ്ഞു. മലയാളി എംപിമാരുടെ ഹിന്ദി സത്യപ്രതിജ്ഞയെ സോണിയ ഗാന്ധി ശാസിച്ചു വിലക്കിയെന്ന് സഭയ്ക്കു പുറത്തിറങ്ങിയ രാജ്മോഹൻ ഉണ്ണിത്താൻ തന്നെയാണു പറഞ്ഞത്.


കേരളത്തിൽനിന്നു കാസർഗോഡ് എംപിയായ രാജ്മോഹൻ ഉണ്ണിത്താനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. മലയാളത്തിലാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്. കെ. സുധാകരൻ ആണ് തൊട്ടുപിന്നാലെ സത്യപ്രതിജ്ഞ ചെയ്തത്. സുധാകരൻ ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. തുടർന്ന് സത്യപ്രതിജ്ഞ ചെയ്ത കെ. മുരളീധരനും ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്.

തൊട്ടുപിന്നാലെയാണ് വയനാട്ടിൽനിന്നുള്ള എംപിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധി സത്യപ്രതിജ്ഞയ്ക്കെത്തിയത്. രാഹുൽ ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. അടുത്തതായി സത്യപ്രതിജ്ഞ ചെയ്ത എം.കെ. രാഘവൻ മലയാളത്തിലാണ് സത്യവാചകം ചൊല്ലിയത്. പി.കെ. കുഞ്ഞാലിക്കുട്ടിയും തുടർന്നുവന്ന ഇ.ടി. മുഹമ്മദ് ബഷീറും ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. വി.കെ. ശ്രീകണ്ഠൻ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്തു.

തുടർന്നാണ് പ്രതിപക്ഷ നിരയിൽനിന്നു കൈയടികളുടെ അകന്പടിയോടെ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും കൈ കൊടുത്ത് ആലത്തൂർ എംപി രമ്യ ഹരിദാസ് സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. ഇംഗ്ലീഷിലാണ് രമ്യ സത്യവാചകം ചൊല്ലിയത്. തുടർന്നു വന്ന ടി.എൻ. പ്രതാപനും ബെന്നി ബഹനാനും ഹൈബി ഈഡനും ഡീൻ കുര്യാക്കോസും തോമസ് ചാഴികാടനും ആന്‍റോ ആന്‍റണിയും എൻ.കെ. പ്രേമചന്ദ്രനും അടൂർ പ്രകാശും ഇംഗ്ലീഷിൽ സത്യവാചകം ചൊല്ലി. തുടർന്ന് കേരളത്തിൽനിന്നുള്ള ഏക സിപിഎം എംപിയായ എ.എം. ആരിഫ് മലയാളത്തിൽ സത്യവാചകം ചൊല്ലി.

കേരളത്തിൽ നിന്നുള്ള എംപിമാർക്ക് പിന്നാലെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ ഉറുദുവിൽ സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിൽനിന്ന് ഇന്നലെ സത്യപ്രതിജ്ഞയ്ക്ക് എത്താതിരുന്നത് തിരുവനന്തപുരം എംപി ആയ ശശി തരൂർ മാത്രം.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.