ന്യൂഡൽഹി: മലയാളികൾക്ക് ഏറെ പ്രാധാന്യമുള്ള വിദേശകാര്യ വകുപ്പു സഹമന്ത്രിയായുള്ള നിയമനം വലിയൊരു പാരന്പര്യത്തിലേക്കുള്ള ചുവടുവയ്പാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഡൽഹിയിലെ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഒരുക്കിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാരിനും മൂന്നരക്കോടി ജനങ്ങൾക്കും ഇടയിലുള്ള ഒരു പാലമായി പ്രവർത്തിക്കും. സമൂഹത്തിനു നൻമ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണു മോദി പ്രവർത്തിക്കുന്നത്. ജനങ്ങളുടെ പിന്തുണയാണു പിൻബലം. തെറ്റുകൾക്ക് അതീതനല്ല, അങ്ങനെ വരുന്പോൾ വഴികാട്ടണമെന്നും അദ്ദേഹം പറഞ്ഞു.
ഫരീദാബാദ് രൂപതാധ്യക്ഷൻ ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാമി നിജാമൃത ചൈതന്യ അധ്യക്ഷനായിരുന്നു. ഡോ. യൂഹാനോൻ മാർ ദിമെത്രയോസ്, ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ. സി.വി. ആനന്ദബോസ്, ജോർജ് കുര്യൻ, എം.കെ.ജി. പിള്ള, എൻ. അശോകൻ, ബാബു പണിക്കർ, എം.ഡി. ജയപ്രകാശ്, എ.കെ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഡൽഹി മലയാളി അസോസിയേഷൻ(ഡിഎംഎ), എൻഎസ്എസ് ഡൽഹി, എസ്എൻഡിപി ഡൽഹി യൂണിയൻ, മുസ്!ലിം വെൽഫെയർ അസോസിയേഷൻ, ഡൽഹി മലയാളി വിശ്വകർമ സഭ, ഗായത്രി ബ്രാഹ്മണ സഭ, ശ്രീനാരായണ കേന്ദ്രം, വേൾഡ് മലയാളി കൗണ്‍സിൽ, രാജ്യാന്തര കഥകളി കേന്ദ്രം, നവോദയം, ബാലഗോകുലം, കേരള എജ്യൂക്കേഷനൽ സൊസൈറ്റി, മുത്തപ്പ സേവാ സമിതി, ചക്കുളത്തമ്മ സഞ്ജീവനി ട്രസ്റ്റ്, അസോസിയേഷൻ ഓഫ് ഡൽഹി മലയാളി ആർട്ടിസ്റ്റ്, കലാകേരളം, ഗ്രേറ്റർ നോയിഡ എൻഎസ്എസ്, ഗ്രേറ്റർ നോയിഡ കേരള അസോസിയേഷൻ, മയൂർ വിഹാർ ഫേസ് വണ്‍ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം ഉൾപ്പെടെ നഗരത്തിലെ 13 ക്ഷേത്രങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണു വി. മുരളീധരനു ആദരമൊരുക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.