ബംഗാളിലെ പ്രചാരണവിലക്കിൽ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം
ബംഗാളിലെ പ്രചാരണവിലക്കിൽ  കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം
Friday, May 17, 2019 2:40 AM IST
ന്യൂഡൽഹി: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പു പ്രചാരണം വെട്ടിച്ചുരുക്കിയ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നടപടിയിൽ കടുത്ത വിമർശനവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. കമ്മീഷന്‍റെ നടപടി ഭരണഘടനയോടു കാണിക്കുന്ന ക്ഷമിക്കാനാവാത്ത വഞ്ചനയാണെന്നു കോണ്‍ഗ്രസ് ആരോപിച്ചപ്പോൾ, മമതാ ബാനർജിക്കെതിരായ ബിജെപി നീക്കം തീക്കളിയാണെന്ന വിമർശനവുമായി ബിഎസ്പി നേതാവ് മായാവതിയും രംഗത്തെത്തി.

ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ നടത്തിയ റോഡ് ഷോയ്ക്കിടെ കോൽക്കത്തയിൽ ബിജെപി- തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിൽ ആക്രമണം ഉണ്ടായതിന്‍റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ബംഗാളിലെ പ്രചാരണം ഒരു ദിവസം വെട്ടിക്കുറച്ചത്. ഭരണഘടനയുടെ 324-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു കമ്മീഷന്‍റെ നടപടി. എന്നാൽ, ബിജെപിക്കും നരേന്ദ്ര മോദിക്കും വേണ്ടിയുള്ള അധാർമികവും ഭരണഘടനാ വിരുദ്ധവുമായ നടപടിയാണു കമ്മീഷന്‍റേതെന്നു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തൃണമൂൽ കോണ്‍ഗ്രസും ആരോപിച്ചു.

നരേന്ദ്ര മോദി വ്യാഴാഴ്ച നടത്തിയ തെരഞ്ഞെടുപ്പു റാലികൾക്കു വേണ്ടിയാണ് കമ്മീഷൻ രാത്രി പത്ത് വരെ സമയം നൽകിയതെന്നും ആക്രമണത്തിൽ ബിജെപിക്കു പങ്കുണ്ടായിട്ടും അവർ ക്കെതിരേ നടപടിയെടുക്കുന്നില്ലെന്നും മമത ചൂണ്ടിക്കാട്ടി.

കോൽക്കത്തയിലുണ്ടായ സംഭവങ്ങൾ ബിജെപി ആസൂത്രിതമായി നടത്തിയ നീക്കമെന്നാണ് മായാവതിയും ആരോപിക്കുന്നത്. അമിത് ഷായും സംഘവും കൃത്യമായ പ്ലാനിംഗിലൂടെ മമതയെ ലക്ഷ്യമിടുകയാണ്. മോദിയും അമിത് ഷായുമെല്ലാം മമതയെ വളഞ്ഞിട്ടാക്രമിക്കുകയാണ്. ഇതു തീക്കളിയാണെന്നും അപകടകരമാണെന്നും പ്രധാനമന്ത്രിപദത്തിനു യോജിച്ച രീതിയിലല്ല മോദി പ്രവർത്തിക്കുന്നതെന്നും അവർ ആരോപിച്ചു.


ബംഗാളിൽ ആക്രമണസാധ്യത കണക്കിലെടുത്തതാണെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ബുധനാഴ്ച രാത്രിതന്നെ പ്രചാരണം നിർത്തുമായിരുന്നു. എന്നാൽ, മോദി രണ്ടു റാലികൾ നടത്താൻ ബാക്കിയുണ്ടായിരുന്നത് പൂർത്തിയാക്കാൻ വേണ്ടി വ്യാഴാഴ്ച രാത്രിയിലേക്കു നിശ്ചയിക്കുകയായിരുന്നെന്നും മായാവതി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായമാണെന്നു കോണ്‍ഗ്രസും പ്രതികരിച്ചു. ഇതു തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അല്ലെന്നും മോദി കോഡ് ഓഫ് മിസ് കണ്ടക്ട് ആണെന്നും കോണ്‍ഗ്രസ് മാധ്യമ വിഭാഗം വിഭാഗം മേധാവി രണ്‍ദീപ് സിംഗ് സുർജെവാല ആരോപിച്ചു.

മമതയ്ക്കു പിന്തുണയുമായി ടിഡിപി, എൻസിപി, നാഷണൽ കോണ്‍ഫറൻസ്, ഡിഎംകെ, സമാജ്‌വാദി പാർട്ടി, ആം ആദ്മി പാർട്ടി തുടങ്ങിയവയും രംഗത്തെത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പു കമ്മീഷൻ ബിജെപിയുടെ കളിപ്പാവയാണെന്ന് ചന്ദ്രബാബു നായിഡു, അഖിലേഷ് യാദവ്, എം.കെ. സ്റ്റാലിൻ, അരവിന്ദ് കേജരിവാൾ തുടങ്ങിയ നേതാക്കൾ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.