ബോഫോഴ്സ് കേസ്: സിബിഐ ഹർജി പിൻവലിച്ചു
ബോഫോഴ്സ് കേസ്: സിബിഐ ഹർജി പിൻവലിച്ചു
Friday, May 17, 2019 2:40 AM IST
ന്യൂഡൽഹി: ബോഫോഴ്സ് കേസിൽ തുടരന്വേഷണം നടത്താൻ അനുമതി തേടി സിബിഐ നൽകിയിരുന്ന ഹർജി പിൻവലിച്ചു. കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടി 2018 ഫെബ്രുവരി ഒന്നാണ് സിബിഐ ഹർജി നൽകിയിരുന്നത്. സിബിഐയുടെ അപേക്ഷ ചീഫ് മെട്രോപൊളീറ്റൻ മജിസ്ട്രേറ്റ് നവിൻ കുമാർ കശ്യപ് അംഗീകരിച്ചു.

ബോഫോഴ്സ് കേസ് റദ്ദാക്കിയ ഡൽഹി ഹൈക്കോടതിയുടെ 2005ലെ ഉത്തരവിനെതിരേ സിബിഐ സുപ്രീംകോടതിയിൽ നൽകിയിരുന്ന അപ്പീൽ 2018 നവംബർ രണ്ടിനു തള്ളിയിരുന്നു. 13 വർഷം വൈകി അപ്പീൽ നൽകിയതു ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. ഇതിനു പിന്നാലെയാണു ഹർജി പിൻവലിക്കാൻ സിബിഐ വിചാരണക്കോടതിയിലും അപേക്ഷ നൽകിയത്. കേസിൽ കൂടുതൽ അന്വേഷണം നടത്തണമെങ്കിൽ അതിനു തങ്ങളുടെ അനുവാദം തേടുന്നത് എന്തിനാണെന്നു കഴിഞ്ഞ ഡിസംബറിൽ കോടതി ചോദിക്കുകയും ചെയ്തിരുന്നു.

റായ്ബറേലിയിൽ 2014ൽ സോണിയ ഗാന്ധിക്കെതിരേ ബിജെപി സ്ഥാനാർഥിയായിരുന്ന അജയ് അഗർവാൾ എന്ന അഭിഭാഷകൻ സമർപ്പിച്ച സമാനമായ ഹർജി പിൻവലിക്കാനും അനുമതി തേടി. ഇതിൽ ക്ഷുഭിതമായ കോടതി തങ്ങളുടെ സമയം നഷ്ടപ്പെടുത്തിയതിനു 100 രൂപ പിഴയിടുമെന്നു പറഞ്ഞു. ഇത്തവണ ടിക്കറ്റ് കിട്ടാത്ത അഗർവാൾ വിമതനായി പത്രിക നല്കിയിരുന്നു.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അടക്കമുള്ളവർക്കെതിരേ ആരോപണമുള്ള ബോഫോ ഴ്സ് ആയുധ ഇടപാടിൽ 2005 മേയിലാണ് ഹിന്ദുജ സഹോദരന്മാ രെയും കന്പനിയെയും ഡൽഹി ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ഇതിനെതിരേ സുപ്രീംകോടതിയെ സമീപിക്കാൻ സിബിഐ അനുമതി തേടിയിരുന്നെങ്കിലും അന്നത്തെ യുപിഎ സർക്കാർ അതു നിഷേധിച്ചിരുന്നു.

പ്രൈവറ്റ് ഡിറ്റക്ടീവായ ഹെർഷ്മാൻ ബോഫോഴ്സ് കേസുമായി ബന്ധപ്പെട്ടു നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് സിബിഐ പുതിയ ഹർജിയുമായി കോടതിയെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.