മോശം പരാമർശം; ഡിഎംകെ നേതാവ് രാധാ രവിക്കു സസ്പൻഷൻ
മോശം പരാമർശം;  ഡിഎംകെ നേതാവ്  രാധാ രവിക്കു  സസ്പൻഷൻ
Tuesday, March 26, 2019 12:35 AM IST
ചെന്നൈ: നടി നയൻതാരയെയും പൊള്ളാച്ചി പീഡനത്തിലെ ഇരകളെയും അപകീർത്തിപ്പെടുത്തുംവിധം പൊതുവേദിയിൽ സംസാരിച്ച മുതിർന്ന നേതാവും നടനുമായ രാധാരവിയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പൻഡ് ചെയ്തതായി ഡിഎംകെ. രാധാരവിയുടെ പരാമർശത്തിനെതിരേ ചലിച്ചിത്ര, രാഷ്‌ട്രീയ മേഖലകളിലെ പ്രമുഖർ എത്തിയതോടെയാണ് പാർട്ടി നടപടി.

തെന്നിന്ത്യൻ താരറാണിയായ നയൻതാരയുടെ പുതിയ ചിത്രത്തിന്‍റെ ട്രെയിലർ പ്രകാശനം ചെയ്യുന്ന ചടങ്ങിലായിരുന്നു രാധാരവിയുടെ വിവാദപരാമർശം. നടി താപ്സി പാന്നുവും സംവിധായകൻ വിഘ്നേഷ് ശിവനും അപ്പോൾത്തന്നെ ശക്തമായ ഭാഷയിൽ പ്രതികരിച്ചു. രാധാരവിയുടെ മോശം വാക്കുകൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തതിരുന്നു.


സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ഡിഎംകെയെ സംബന്ധിച്ച് ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് പാർട്ടി നേതാവ് എം.കെ. സ്റ്റാലിൻ പറഞ്ഞു. രാധാരവിയെ പുറത്താക്കി ഡിഎംകെ ജനറൽ സെക്രട്ടറി കെ.അന്പഴകൻ പുറപ്പെടുവിച്ച പ്രസ്താവനയും സ്റ്റാലിന്‍ ട്വിറ്ററിൽ പോസ്റ്റ്ചെയ്തു. പാർട്ടിയുടെ എല്ലാ ചുമതലകളിൽനിന്നും രാധാരവിയെ പുറത്താക്കിയെന്ന് അന്പഴകനും വിശദീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.