കെ.വി. തോമസിനെ കൈപിടിച്ചു സ്വീകരിച്ച് സോണിയ
കെ.വി. തോമസിനെ കൈപിടിച്ചു സ്വീകരിച്ച് സോണിയ
Wednesday, March 20, 2019 12:19 AM IST
ന്യൂഡൽഹി: പത്ത് ജൻപഥിന്‍റെ പടി കടന്നെത്തിയ പ്രഫ. കെ.വി. തോമസിനെ കരം ഗ്രഹിച്ചാണ് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി സ്വീകരിച്ചത്. തോമസ് ഈ കുടുംബത്തിന്‍റെ ഒരംഗമാണ്. വിഷമങ്ങൾ മനസിലാക്കാൻ കഴിയുന്നുണ്ട്. പ്രത്യേക സാഹചര്യത്തിലാണ് എറണാകുളത്ത് മറ്റൊരാളെ സ്ഥാനാർഥിയാക്കേണ്ടി വന്നതെന്ന് അവർ പറഞ്ഞു. മന്ത്രി, എംപി, പിഎസി ചെയർമാൻ എന്നീ നിലകളിൽ താങ്കൾ വഹിച്ച സേവനങ്ങൾക്ക് പാർട്ടിക്ക് വളരെയധികം നന്ദിയുണ്ട്. തീർച്ചയായും താങ്കളുടെ സേവനം കോണ്‍ഗ്രസ് വേണ്ട വിധം പ്രയോജനപ്പെടുത്തും എന്നുകൂടി ഉറപ്പു നൽകിയാണ് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി പ്രഫ. കെ.വി. തോമസിനെ യാത്രയാക്കിയത്. രാഹുൽ ഗാന്ധിയെക്കൂടി കണ്ടിട്ട് എറണാകുളത്തേക്കു തിരിച്ചാൽ മതിയെന്ന് സോണിയ നിർദേശിച്ചതായും കെ.വി. തോമസ് പറഞ്ഞു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായോ യുഡിഎഫ് കണ്‍വീനറായോ കെ.വി. തോമസിനെ നിയമിക്കുമെന്നാണ് വിവരം. താൻ എന്നും പാർട്ടിയുടെ ഉത്തരവാദിത്വമുള്ള പ്രവർത്തകനായിരുന്നു എന്നാണ് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കെ.വി. തോമസ് പറഞ്ഞത്.

കോണ്‍ഗ്രസിനുവേണ്ടി എക്കാലവും പ്രവർത്തിക്കും. മറ്റു സിറ്റിംഗ് എംപിമാരെല്ലാം തന്നെ മത്സരിക്കുന്പോൾ തന്നെ മാത്രം മാറ്റിനിർത്തിയതിലുള്ള മനോവിഷമമായിരുന്നു ആദ്യ പ്രതികരണങ്ങൾ. അതിനുശേഷമുണ്ടായ അഭ്യൂഹങ്ങളിലൊന്നും ഒരറിവും ഇല്ല. കോണ്‍ഗ്രസിന്‍റെ വിജയത്തിനുവേണ്ടി എന്നും പ്രവർത്തിക്കും. എറണാകുളത്ത് കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകുമെന്നും കെ.വി. തോമസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.