തെലുങ്കാനയിൽ പിസിസി അധ്യക്ഷൻ ലോക്സഭയിലേക്കു മത്സരിക്കുന്നു
തെലുങ്കാനയിൽ പിസിസി അധ്യക്ഷൻ ലോക്സഭയിലേക്കു മത്സരിക്കുന്നു
Wednesday, March 20, 2019 12:19 AM IST
ഹൈദരാബാദ്: തെലുങ്കാന പിസിസി അധ്യക്ഷൻ എൻ. ഉത്തംകുമാർ റെഡ്ഡി ലോക്സഭയിലേക്കു മത്സരിക്കുന്നു. കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റായ നൽഗോണ്ടയിൽനിന്നാണു റെഡ്ഡി ജനവിധി തേടുന്നത്. ഹുസുർനഗറിലെ എംഎൽഎയാണു ഉത്തംകുമാർ റെഡ്ഡി. മത്സരിക്കാൻ ആദ്യം വിമുഖത കാട്ടിയിരുന്ന റെഡ്ഡിയെ പിന്നീട് സമ്മതിക്കുകയായിരുന്നു. കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റും പ്രമുഖ നേതാവുമായ രേവന്ത് റെഡ്ഡി മൽക്കാജ്ഗിരിയിൽ സ്ഥാനാർഥിയാണ്.

ടിആർഎസിനെതിരേ ശക്തമായ പോരാട്ടം നടത്താൻ പ്രമുഖരെയാണ് കോൺഗ്രസ് രംഗത്തിറക്കുന്നത്. നിസാമാബാദിൽ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്‍റെ മകൾ കവിതയെ നേരിടുന്നത് മധു യാഷി ഗൗഡ് ആണ്. ഡിസംബറിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റ ഫിറോസ് ഖാൻ ഹൈദരാബാദിൽ എംഐഎം പ്രസിഡന്‍റ് അസാദുദീൻ ഒവൈസിയെ നേരിടും. ഇവിടെ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മുൻ എംപി അൻജൻകുമാർ യാദവ് സെക്കന്ദരാബാദിൽ വീണ്ടും മത്സരിക്കും.


കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റായ നഗർകർണൂലിൽ മുൻ എംപി മല്ലു രവി സ്ഥാനാർഥിയാകും. സിറ്റിംഗ് എംപി നന്ദി യെല്ലയ്യക്ക് ഇത്തവണ സീറ്റില്ല. മഹബൂബ്നഗറിൽ മുൻ എംഎൽഎ വംശിചന്ദ് റെഡ്ഡി മത്സരിക്കും.

ഭോംഗിറിൽ കോമാടിറെഡ്ഡി വെങ്കട്ടറെഡ്ഡിയാണു സ്ഥാനാർഥി. ഇതുവരെ 16 സീറ്റുകളിലെ സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഖമ്മം സീറ്റിലെ സ്ഥാനാർഥിനിർണയം പൂർത്തിയായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.