അധികാരത്തിലിരിക്കെ അന്തരിച്ചത് 17 മുഖ്യമന്ത്രിമാർ
അധികാരത്തിലിരിക്കെ അന്തരിച്ചത് 17 മുഖ്യമന്ത്രിമാർ
Tuesday, March 19, 2019 12:26 AM IST
ന്യൂഡൽഹി: മനോഹർ പരീക്കർ ഉൾപ്പെടെ അധികാരത്തിലിരിക്കേ രാജ്യത്ത് അന്തരിച്ചത് 17 മുഖ്യമന്ത്രിമാർ. രണ്ടു ഗോവ മുഖ്യമന്ത്രിമാർ അധികാരത്തിലിരിക്കേ മരണമടഞ്ഞു. ദയാനന്ദ് ബന്ദോക്കർ ഗോവ മുഖ്യമന്ത്രിയായിരിക്കേ 1973 ഓഗസ്റ്റിലാണ് അന്തരിച്ചത്. ഗോവയുടെ ആദ്യ മുഖ്യമന്ത്രിയായി 1963ലാണു മഹാരാഷ്‌ട്രവാദി ഗോമന്തക് പാർട്ടി നേതാവ് ബന്ദോക്കർ അധികാരത്തിലെത്തിയത്. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ 1967, 1972 തെരഞ്ഞെടുപ്പുകളിലും എംജിപി ഗോവയിൽ അധികാരത്തിലെത്തി. ഇപ്പോൾ ഗോവയിൽ ബിജെപിയുടെ സഖ്യകക്ഷിയാണ് എംജിപി.

തമിഴ്നാട്ടിൽ മൂന്നു മുഖ്യമന്ത്രിമാർ ഭരണത്തിലിരിക്കേ മരണമടഞ്ഞിട്ടുണ്ട്. ഡിഎംകെ സ്ഥാപകൻ സി.എൻ. അണ്ണാദുരൈ 1967ലും അണ്ണാ ഡിഎംകെ സ്ഥാപകൻ എം.ജി. രാമചന്ദ്രൻ 1987ലും ജയലളിത 2016ലും മുഖ്യമന്ത്രിമാരായിരിക്കേ അന്തരിച്ചു.

കാഷ്മീരിൽ രണ്ടു പേർ മുഖ്യമന്ത്രിയായിരിക്കേ അന്തരിച്ചു. ഷേക്ക് അബ്ദുള്ള, മുഫ്തി മുഹമ്മദ് സയീദ് എന്നിവരാണവർ. ഗുജറാത്ത് മുഖ്യമന്ത്രിമാരായ ബൽവന്ത് റായി മേത്തയും ചിമൻഭായ് പട്ടേലും മുഖ്യമന്ത്രിപദവിയിലിരിക്കേ അന്തരിച്ചവരാണ്. 1965 യുദ്ധത്തിൽ മേത്തയുടെ വിമാനം പാക്കിസ്ഥാൻ വെടിവച്ചു വീഴ്ത്തുകയായിരുന്നു. മേത്തയുൾപ്പെടെ മൂന്നു മുഖ്യമന്ത്രിമാർ വിമാനാപകടത്തിൽ മരിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖർ റെഡ്ഡി(വൈ എസ്ആർ) 2009 സെപ്റ്റംബറിലും അരുണാചൽപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദോർജീ ഖണ്ഡു 2011 മേയിലും വിമാനാപകടത്തിൽ മരിച്ചു. ഇവർ മൂവരും കോൺഗ്രസുകാരാണ്.


1995ൽ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിംഗ് സിക്ക് തീവ്രവാദികളുടെ സ്ഫോടനത്തിലാണു കൊല്ലപ്പെട്ടത്. ചണ്ഡിഗഡിലെ സെക്രട്ടേറിയറ്റിലായിരുന്നു സ്ഫോടനം. മഹാരാഷ്‌ട്ര മുഖ്യമന്ത്ര മാരുത്‌റാവു കണ്ണംവാർ(1963), പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും ബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന ബിധാൻ ചന്ദ്ര റോയി(1962), രാജസ്ഥാനിലെ ഏക മുസ്‌ലിം മുഖ്യമന്ത്രി ബർക്കുത്തുള്ളാ ഖാൻ(1973), ബിഹാറിലെ ആദ്യ മുഖ്യമന്ത്രി ശ്രീകൃഷ്ണ സിംഗ്(1961), സെൻട്രൽ പ്രോവിൻസസ്(ഇന്നത്തെ മധ്യപ്രദേശ്) മുഖ്യമന്ത്രി രവിശങ്കർ ശുക്ല(1956), ആസാം മുഖ്യമന്ത്രിയായിരുന്ന ഗോപിനാഥ് ബർദോലോയി(1950) എന്നിവരും മുഖ്യമന്ത്രിസ്ഥാനത്തിരിക്കേ അന്തരിച്ചവരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.