ടോം വടക്കൻ ബിജെപിയിൽ
ടോം വടക്കൻ ബിജെപിയിൽ
Friday, March 15, 2019 2:08 AM IST
ന്യൂഡൽഹി: എഐസിസി മുൻ വക്താവ് ടോം വടക്കൻ കോണ്‍ഗ്രസ് വിട്ടു ബിജെപിയിൽ ചേർന്നു. ബിജെപി ആസ്ഥാനത്ത് ഇന്നലെ കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് വിളിച്ച വാർത്ത സമ്മേളനത്തിന് പിന്നാലെ അപ്രതീക്ഷിതമായിട്ടാ‍യിരുന്നു ടോം വടക്കന്‍റെ ബിജെപി പ്രവേശനം. ബിജെപി സ്ഥാനാർഥിയായി ടോം വടക്കൻ കേരളത്തിൽ മത്സരിച്ചേക്കുമെന്നാണ് വിവരം. എന്നാൽ, കേരളത്തിൽ നിന്നുള്ള ബിജെപി നേതാക്കൾ അറിയാതെയാണ് വടക്കൻ ഡൽഹിയിൽ പാർട്ടി പ്രവേശനം നടത്തിയതെന്നും സൂചനയുണ്ട്.

ടോം വടക്കന്‍റെ ബിജെപി പ്രവേശനത്തെ അവസരവാദം എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. കോണ്‍ഗ്രസിനുള്ളിൽ നിന്ന് നേടാവുന്നത് എല്ലാം നേടി ഇതുവരെയുണ്ടായിരുന്ന ആശയങ്ങളെല്ലാം അടിയറ വച്ചാണ് ടോം വടക്കൻ ബിജെപിയിലേക്ക് പോയതെന്ന് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പറഞ്ഞു.

രവിശങ്കർ പ്രസാദിന്‍റെ പത്രസമ്മേളനത്തിന്‍റെ ഒടുവിൽ തൃണമൂൽ കോണ്‍ഗ്രസ് എംഎൽഎ അർജുൻ സിംഗ് ബിജെപിയിൽ ചേരുന്നത് പ്രഖ്യാപിച്ചു. ഇതിനുശേഷം ചില പ്രധാന വ്യക്തികൾ കൂടി ബിജെപിയിലേക്ക് ചേരുന്നു എന്ന സന്ദേശം വീണ്ടും മാധ്യമ പ്രവർത്തകർക്ക് ലഭിച്ചു. അല്പംകഴിഞ്ഞ് മന്ത്രി രവിശങ്കർ പ്രസാദിനൊപ്പം ടോം വടക്കൻ പത്രസമ്മേളന ഹാളിലെത്തി. മുതിർന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയിലേക്ക് എത്തിയിരിക്കുകയാണെന്നും ഇത് പാർട്ടിയുടെ നേട്ടമാണെന്നും പ്രസാദ് പറഞ്ഞു.


പാക്കിസ്ഥാനി ഭീകരർ ഇന്ത്യയെ ആക്രമിച്ചപ്പോൾ കോണ്‍ഗ്രസിന്‍റെ പ്രതികരണം ദുഃഖകരമായിരുന്നു. അത് തന്നെ വല്ലാതെ മുറിപ്പെടുത്തി. അതാണ് താൻ കോണ്‍ഗ്രസ് വിടാനുള്ള കാരണമെന്നാണ് വടക്കൻ പറഞ്ഞത്. ഉപയോഗശേഷം വലിച്ചെറിയുന്ന സംസ്കാരമാണ് കോണ്‍ഗ്രസിലെന്നും പാർട്ടിയിൽ ഇപ്പോൾ കുടുംബാധിപത്യമാണ് നടക്കുന്നതെന്നും വടക്കൻ ആരോപിച്ചു. സ്വാഭിമാനം ഉള്ള ആർക്കും കോണ്‍ഗ്രസിൽ സ്ഥാനമില്ലെന്നും വടക്കൻ പറഞ്ഞു.

ടോം വടക്കൻ പിന്നീട് ബിജെപി അധ്യക്ഷൻ അമിത്ഷായെ അദ്ദേഹത്തിന്‍റെ വസതിയിൽ എത്തി കണ്ട് പൂച്ചെണ്ട് നൽകി.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.