പശുവിനെ ഇടിച്ചു; അതിവേഗ ട്രെയിൻ പാളം തെറ്റി ആദ്യയാത്ര മുടങ്ങി
പശുവിനെ ഇടിച്ചു; അതിവേഗ ട്രെയിൻ പാളം തെറ്റി ആദ്യയാത്ര മുടങ്ങി
Sunday, February 17, 2019 1:34 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഇന്ത്യയുടെ ആദ്യ അതിവേഗ ട്രെയിൻ ആദ്യയാത്രയിൽ പണിമുടക്കിയതിനു കാരണം പശു. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ സർവീസിനിടെ പശുവിനെ ഇടിച്ച് പാളം തെറ്റിയതിനാലാണു യാത്ര മുടങ്ങി യതെന്ന് റെയിൽവെ അറിയിച്ചു. പുൽവാമയിലെ ഭീകരാക്രമണത്തിനു ശേഷവും വന്ദേ ഭാരത് എന്ന അതിവേഗ ട്രെയിൻ പ്രധാനമന്ത്രി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തതു വിവാദമായതിനു പിന്നാലെയാണു ട്രെയിനിന്‍റെ ആദ്യ യാത്രയിലെ ദുര്യോഗം.

വാരാണസിയിൽനിന്ന് ആദ്യ വാണിജ്യ യാത്രയ്ക്കായി ഡൽഹിയിലേക്കു മടങ്ങുന്നതിനിടെ ഉത്തർപ്രദേശിലെ തുണ്ട്‌ല സ്റ്റേഷനിൽനിന്ന് 15 കിലോമീറ്റർ അകലെ ബഹ്റെയിൻ എന്ന സ്ഥലത്ത് ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. പശുവിനെ തട്ടിയ ട്രെയിൻ പാളത്തിൽ നിന്നു തെന്നി മാറി.

ഡൽഹിയിൽനിന്ന് 200 കിലോമീറ്റർ അകലെയായിരുന്നു സംഭവം.ആദ്യയാത്ര മുടങ്ങിയതോടെ ട്രെയിനിൽ ഉണ്ടായിരുന്ന റെയിൽവേ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവരടക്കം യാത്രക്കാരെ മറ്റു രണ്ടു ട്രെയിനുകളിലാണ് ഡൽഹിയിലേക്ക് അയച്ചത്. പരീക്ഷണ ഓട്ടങ്ങൾക്കു ശേഷമുള്ള ആദ്യ ഓട്ടമാണ് പാളിയത്. സംഭവത്തോ ടെ ബ്രേക്ക് സംവിധാനത്തിനു കേടുപറ്റുകയും ചെയ്തു. മൂന്നു മണിക്കൂറിനുശേഷം തകരാർ പരിഹരിച്ച് ഇന്നലെ രാവിലെ 8.15നാണ് ട്രെയിൻ ഡൽഹിയിലെത്തിയത്.


നേരത്തേ ട്രെയിൻ 18 എന്നറിയപ്പെട്ടിരുന്ന എൻജിൻ ഇല്ലാത്ത ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിനാണിത്. മണിക്കൂറിൽ 160 മുതൽ 180 കിലോമീറ്റർ വരെ വേഗതയിലാണു വന്ദേ ഭാരതിന്‍റ യാത്ര. ഡൽഹിയിൽനിന്ന് 9.45 മണിക്കൂർകൊണ്ട് "വന്ദേ ഭാരത് 'എക്സ്പ്രസ് വാരാണസിയിലെത്തും. ഇതേ യാത്രയ്ക്ക് മറ്റു ട്രെയിനുകൾ 13 മുതൽ 14 മണിക്കൂർ വരെ സമയമെടുക്കും.

വെള്ളിയാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ട്രെയിൻ വാരാണസിയിലേക്കാണു പോയത്. റെയിൽവേ മന്ത്രി പിയൂഷ് ഗോയലും മുതിർന്ന ഉദ്യോഗസ്ഥരും പത്രപ്രവർത്തകരും ഉദ്ഘാടന യാത്രയിൽ ഉണ്ടായിരുന്നു. ഡൽഹി- വാരണാസി യാത്ര സുഖപ്രദവും എട്ടു മണിക്കൂർ കുറവുമാക്കുന്ന "വന്ദേ ഭാരത്' പുതിയ യാത്രാനുഭവം ആകുമെന്നായിരുന്നു ആദ്യയാത്രയ്ക്കിടെ മന്ത്രി പിയൂഷ് ഗോയൽ പത്രലേഖകരോടു പറഞ്ഞത്.

ട്രെയിൻ ഇന്നു സർവീസ് പുനരാരംഭിക്കും. ആഴ്ചയിൽ അഞ്ചു ദിവസമാണ് സർവീസ്. രണ്ട് എക്സിക്യുട്ടീവ് ക്ലാസ് കോച്ചുകൾ അടക്കം 16 എസി കോച്ചുകളിലായി 1,128 പേർക്ക് ട്രെയിനിൽ സഞ്ചരിക്കാനാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.