തൃണമൂൽ എംഎൽഎയുടെ കൊലപാതകം: മുകുൾ റോയിയെ പ്രതിചേർത്തു
തൃണമൂൽ എംഎൽഎയുടെ കൊലപാതകം: മുകുൾ റോയിയെ പ്രതിചേർത്തു
Monday, February 11, 2019 12:30 AM IST
കോൽക്കത്ത: പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസ് എംഎൽഎ സത്യജിത് ബിശ്വാസ് കൊല്ലപ്പെട്ട കേസിൽ മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര റെയിൽവേ മന്ത്രിയുമായ മുകുൾ റോയിയെ പ്രതിചേർത്തു. റോയി ഉൾപ്പെടെ നാലു പേർക്കെതിരേയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു.

എംഎൽഎയെ വധിക്കാൻ ഉപയോഗിച്ച നാടൻ കൈത്തോക്ക് കണ്ടെടുത്തിട്ടുണ്ട്. നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് എംഎൽഎയായ സത്യജിത് ബിശ്വാസ്(41) ശനിയാഴ്ച വൈകുന്നേരമാണു കൊല്ലപ്പെട്ടത്. സരസ്വതീപൂജ ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിനു വെടിയേറ്റത്.

ബിശ്വാസിനു മതിയായ സുരക്ഷയൊരുക്കാത്തതിന് ഹൻസ്ഖാലി പോലീസ് സ്റ്റേഷൻ ഇൻ ചാർജിനെയും ബിശ്വാസിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥനെയും സസ്പെൻഡ് ചെയ്തു. ബിശ്വാസിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥൻ ശനിയാഴ്ച അവധിയിലായിരുന്നു.

അതേസമയം, കേസിൽ തന്നെ പ്രതിചേർത്തത് രാഷ്‌ട്രീയപ്രേരിതമായാണെന്നു മുകുൾ റോയി പറഞ്ഞു. തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളാണു ബിശ്വാസിന്‍റെ കൊലപാതകത്തിലേക്കു നയിച്ചതെന്നു റോയി പറഞ്ഞു. ഒരുകാലത്ത് മമത ബാനർജിയുടെ വിശ്വസ്തനായിരുന്ന മുകുൾ റോയി കഴിഞ്ഞ വർഷമാണു ബിജെപിയിൽ ചേർന്നത്. മുകുൾ റോയിയെ കൊലപാതകക്കേസിൽ പ്രതിചേർത്തതോടെ ബംഗാൾ സർക്കാരും ബിജെപിയും തമ്മിൽ പുതിയ പോരാട്ടത്തിനു കളമൊരുങ്ങുകയാണ്.


ബിജെപിക്കാരായ കൊലയാളികളാണു സത്യജിത് ബിശ്വാസിനെ കൊലപ്പെടുത്തിയതെന്നു തൃണമൂൽ കോൺഗ്രസ് സെക്രട്ടറി ജനറൽ പാർഥ ചാറ്റർജി ആരോപിച്ചു. ബിശ്വാസിനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുകുൾ‌ റോയി ആണെന്നും തൃണമൂൽ കോൺഗ്രസ് നാദിയ ജില്ലാ പ്രസിഡന്‍റ് ഗൗരി ശങ്കർ ദത്ത പറഞ്ഞു. ബിശ്വാസിനു വെടിയേറ്റ സമയത്ത് ദത്തയും ഒപ്പമുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.