ഡൽഹിയിൽ ത്രികോണ മത്സരം
Sunday, January 20, 2019 12:29 AM IST
ന്യൂഡൽഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാർട്ടികൾ തമ്മിൽ ത്രികോണ മത്സരം ഉറപ്പായി. നരേന്ദ്ര മോദി സർക്കാരിനെ താഴെയിറക്കാൻ പ്രതിപക്ഷം ഒന്നിക്കുമെന്ന് കോൽക്കത്തയിൽ മമത ബാനർജി സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്ത കോണ്‍ഗ്രസും എഎപിയുമാണ് ഡൽഹിയിൽ സഖ്യം ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ചത്.

പൊതുതെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ഒറ്റയ്ക്കു മത്സരിക്കാനും ജയിക്കാനുമുള്ള ശേഷി കോണ്‍ഗ്രസിനുണ്ടെന്നു മുൻ മുഖ്യമന്ത്രിയും പുതിയ പിസിസി അധ്യക്ഷയുമായ ഷീല ദീക്ഷിത് പറഞ്ഞു. എഎപി ചെറിയൊരു പാർട്ടിയാണ്. ഡൽഹിയിൽ മാത്രമേയുള്ളൂ. ഗുജറാത്തിലോ, രാജസ്ഥാനിലെ അവരുണ്ടോ? മറ്റേതെങ്കിലും സംസ്ഥാനത്ത് അവരുടെ സജീവ സാന്നിധ്യമുണ്ടോ? ആം ആദ്മി പാർട്ടിയെക്കുറിച്ച് ആശങ്കയില്ലെന്നും ഷീല വിശദീകരിച്ചു.

കോണ്‍ഗ്രസുമായി ഡൽഹിയിൽ സഖ്യത്തിനില്ലെന്ന് എഎപിയുടെ ഡൽഹി ചുമതലയുള്ള ഗോപാൽ റായി തിരിച്ചടിച്ചു. സഖ്യം നടപ്പില്ലെന്ന് കോണ്‍ഗ്രസ്, എഎപി നേതാക്കൾ വെളിപ്പെടുത്തിയതോടെ ദേശീയ തലസ്ഥാനത്ത് ത്രികോണ മത്സരം ഉറപ്പായി. ഇതേസമയം, ഡൽഹിയിലെ ഏഴ് സീറ്റിൽ കോണ്‍ഗ്രസിന് രണ്ട് സീറ്റുകൾ നൽകാമെന്ന എഎപിയുടെ വാഗ്ദാനം കോണ്‍ഗ്രസ് തള്ളി. 1984ലെ സിക്ക് വിരുദ്ധ കലാപത്തിന്‍റെ പേരിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരേ നിയമസഭയിൽ എഎപി പ്രമേയം കൊണ്ടുവന്നതാണ് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചതെന്നാണു റിപ്പോർട്ട്.


എഎപിയുമായി സഖ്യത്തിന്‍റെ പ്രശ്നമില്ലെന്നാണു പിസിസി മുൻ അധ്യക്ഷൻ അജയ് മാക്കൻ തുടക്കം മുതലേ സ്വീകരിച്ച നിലപാട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏഴിൽ ഏഴിലും ബിജെപിയാണ് ജയിച്ചത്. പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റിൽ എഎപി വിജയിച്ചു. ബിജെപിക്ക് മൂന്നു സീറ്റാണു കിട്ടിയത്. കോണ്‍ഗ്രസ് വട്ടപ്പൂജ്യമായി. പക്ഷേ, ഉപതെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസിന്‍റെ വോട്ടുശതമാനം കൂടിയപ്പോൾ എഎപി, ബിജെപി പാർട്ടികളുടെ വോട്ടിൽ ചോർച്ചയുമാണ് ഉണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.