പാക്കിസ്ഥാന് ക്ലീൻചിറ്റ് നൽകുകയാണോ‍?; പ്രതിരോധ മന്ത്രിക്കു നേരേ ചിദംബരത്തിന്‍റെ വെല്ലുവിളി
പാക്കിസ്ഥാന് ക്ലീൻചിറ്റ്  നൽകുകയാണോ‍?; പ്രതിരോധ മന്ത്രിക്കു നേരേ ചിദംബരത്തിന്‍റെ വെല്ലുവിളി
Tuesday, January 15, 2019 1:22 AM IST
ന്യൂഡൽഹി: പത്താൻകോട്ട്, ഉറി സൈനിക ക്യാന്പുകൾക്കു നേർക്കുണ്ടായ ഭീകരാക്രമണങ്ങളിൽ പാക്കിസ്ഥാന് ക്ലീൻ ചിറ്റ് നൽകുകയാണോയെന്നു പ്രതിരോധ മന്ത്രി നിർമല സീതാരാമനോടു മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം. പാക്കിസ്ഥാനിൽ നിന്ന് 2014ന് ശേഷം ഭീകരാക്രമണങ്ങളൊന്നും ഉണ്ടായില്ലെന്ന് അവകാശപ്പെട്ട പ്രതിരോധമന്ത്രി, ഇന്ത്യയുടെ ഭൂപടമെടുത്തു പത്താൻകോട്ടും ഉറിയും എവിടെയാണെന്നു കണ്ടെത്തണമെന്ന് ചിദംബരം പരിഹസിച്ചു.

നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം നടന്ന അഞ്ചു ഭീകരാക്രമണങ്ങളിൽ മാത്രം 78 സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടതു ഓർമയുണ്ടോയെന്നു കണക്കുകൾ സഹിതം കോണ്‍ഗ്രസ് നേതാക്കൾ പ്രതിരോധമന്ത്രിയോടു ചോദിച്ചു.

2015 ജൂണിൽ മണിപ്പൂരിലും 2016 ജനുവരിയിൽ പത്താൻകോട്ടും സെപ്റ്റംബറിൽ ഉറിയിലും 2017 മാർച്ചിലും ഏപ്രിലിലുമായി സുഖ്മയിലും ഉണ്ടായ ഭീകരാക്രമണങ്ങളിൽ ഇത്രയേറെ സൈനികരെ രാജ്യത്തിനു നഷ്ടമായത് പ്രതിരോധമന്ത്രിക്ക് എങ്ങിനെ വിസ്മരിക്കാമെന്ന് എഐസിസി വക്താവ് മനീഷ് തിവാരി ചോദിച്ചു.

പത്താൻകോട്ടിലെ വ്യോമാതാവളത്തിനു നേർക്കു രണ്ടു ദിവസം നീണ്ട ഭീകരാക്രമണവും ഉറിയിൽ സൈനികർക്കു നേർക്കുണ്ടായ ഭീകരാക്രമണവും പാക്കിസ്ഥാനിൽ നിന്നുള്ള തീവ്രവാദികൾ നടത്തിയതാണെന്നു കേന്ദ്രസർക്കാർ തന്നെയാണു നേരത്തെ പറഞ്ഞത്.


പാക്കിസ്ഥാനിൽ നിന്ന് അക്രമണം ഉണ്ടായില്ലെന്ന് ഇപ്പോൾ പറയുന്നത് പത്താൻകോട്ട്, ഉറി ഭീകരാക്രമണങ്ങളിൽ പാക്കിസ്ഥാന് പ്രതിരോധമന്ത്രി ക്ലീൻ ചിറ്റ് നൽകുകയാണോയെന്ന് വ്യക്തമാക്കണം. ബിജെപി ദേശീയ കൗണ്‍സിൽ യോഗത്തിൽ പ്രതിരോധമന്ത്രി നടത്തിയ അവകാശവാദത്തിന് നേരെ വിപരീതമാണ് സത്യമെന്ന് ചിദംബരവും മനീഷ് തിവാരിയും ചൂണ്ടിക്കാട്ടി.

മോദി സർക്കാരിന്‍റെ കാലത്തെ പ്രധാന ഭീകരാക്രണങ്ങൾ

* 2015 ജൂണ്‍ നാല്. മണിപ്പൂരിലെ ചന്ദേൽ ജില്ലയിൽ സൈനിക വാഹനവ്യൂഹത്തിന് നേർക്ക് വിഘടനവാദികളുടെ ആക്രമണം. മരണം: 18 സൈനികർ.

* 2016 ജനുവരി രണ്ട്. പത്താൻകോട്ട് വ്യോമതാവളത്തിൽ 17 മണിക്കൂർ നീണ്ട പാക് ഭീകരാക്രമണം. മരണം: ഏഴു പ്രതിരോധ സൈനികർ. ഒരു സിവിലിയൻ.

* 2016 സെപ്റ്റംബർ 18. ജമ്മു കാഷ്മീരിലെ ഉറിയിൽ സുരക്ഷാസൈനികർക്കു നേർക്ക് പാക് ഭീകരാക്രമണം. മരണം: 19 സൈനികർ.

* 2017 ഏപ്രിൽ 24. ഛത്തീസ്ഗഡിലെ സുഖ്മയിൽ മാവോയിസ്റ്റ് അക്രമണം. മരണം: 25 സിആർപിഎഫ് ഭടന്മാർ.

* 2018 മാർച്ച് 13. സുഖ്്മയിൽ വീണ്ടും മാവോയിസ്റ്റ് അക്രമണം. മരണം: ഒന്പത് സിആർപിഎഫ് ഭടന്മാർ.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.