പ്രധാനമന്ത്രി 15നു ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ
പ്രധാനമന്ത്രി 15നു ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ
Friday, January 11, 2019 12:34 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 15ന് രാത്രി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനവും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ സ്വദേശ് ദർശൻ പദ്ധതി ഉദ്ഘാടനവും നിർവഹിക്കും. ഡൽഹിയിൽ നിന്നു പ്രത്യേക വിമാനത്തിൽ ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി വ്യോമസേനാ ഹെലികോപ്റ്ററിൽ നേരെ കൊല്ലത്തേക്കു പോകും.

കൊല്ലം ബൈപാസ് റോഡിന്‍റെ ഉദ്ഘാടനം വൈകുന്നേരം 5.30ന് പ്രധാനമന്ത്രി നിർവഹിക്കും. തുടർന്ന് 6.30ന് പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ബിജെപി പ്രവർത്തകരുടെ സമ്മേളനത്തിൽ മോദി പ്രസംഗിക്കും. ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തു മടങ്ങിയെത്തിയാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രദർശനം നടത്തുക. എറണാകുളം പ്രസ് ക്ലബിന്‍റെ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കുന്നതു സംബന്ധിച്ചും ആലോചനയുണ്ട്. ചൊവ്വാഴ്ച രാത്രി ഏഴിനും ഒന്പതിനും ഇടയ്ക്കാണ് ക്ഷേത്രദർശനമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോണ്‍സ് കണ്ണന്താനം അറിയിച്ചു.


പത്മതീർഥക്കുളത്തിന്‍റെ നവീകരണം, വൈദ്യുതീകരണം, പൈതൃക കാൽനടപ്പാത, ബയോ ടോയ്ലെറ്റുകൾ, കുളിമുറികൾ തുടങ്ങിയ നിർമാണപ്രവർത്തനങ്ങളും ഡിജിറ്റൽ മ്യൂസിയത്തിന്‍റെ സോഫ്റ്റ്‌വെയറുകൾ, സുരക്ഷാ ഉപകരണങ്ങൾ തുടങ്ങിയവയും അടക്കം 75.88കോടി രൂപയുടെ പദ്ധതികളാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കേന്ദ്രപദ്ധതിയിൽ നടപ്പാക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു.

ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ശശി തരൂർ എംപി, വി.കെ. ശിവകുമാർ എംഎൽഎ, മേയർ വി.കെ. പ്രശാന്ത്് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.