ആശ്വാസം; കേരളത്തിൽ പരിസ്ഥിതിലോല മേഖല 9993.7 ചതുരശ്ര കിലോമീറ്ററാക്കി കുറച്ചു
ആശ്വാസം; കേരളത്തിൽ പരിസ്ഥിതിലോല മേഖല 9993.7 ചതുരശ്ര കിലോമീറ്ററാക്കി കുറച്ചു
Saturday, December 8, 2018 12:48 AM IST
ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന നിരോധന ഉത്തരവിൽ കേരളത്തിന് ആശ്വാസം. ഡോ. കസ്തൂരിരംഗൻ റിപ്പോർട്ട് അംഗീകരിച്ച് 2013 നവംബർ 13നു കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം ഭേദഗതി വരുത്തി. ഇതോടെ കേരളത്തിലെ പരിസ്ഥിതിലോല മേഖല 9993.7 ചതുരശ്ര കിലോമീറ്റർ ആയി ചുരുങ്ങി.

ജനവാസ മേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും പരിസ്ഥിതിലോല മേഖലയുടെ (ഇഎസ്എ) പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിക്കുകയായിരുന്നു. ഇതോടെ, കേരളത്തിലെ 123 വില്ലേജുകളിൽ നിർമാണങ്ങൾക്കും ക്വാറികൾക്കുമുള്ള വിലക്ക് ഇല്ലാതാകും. യുഡിഎഫ് സർക്കാർ നിയോഗിച്ച ഡോ. ഉമ്മൻ വി. ഉമ്മൻ സമിതി പരിസ്ഥിതി ലോലമെന്നു കണ്ടെത്തിയ പ്രദേശത്തു മാത്രമാകും നിയന്ത്രണങ്ങൾ. 9107 ചതുരശ്ര കിലോമീറ്റർ വനവും 886.7 ച. കി.മീ. വനേതര പ്രദേശവും മാത്രമാണ് ഇനി ഇഎസ്എ എന്നു ഡിസംബർ മൂന്നിനു പുറത്തിറക്കിയ ഭേദഗതി ഉത്തരവിൽ പറയുന്നു.

2013 ലെ വിജ്ഞാപനത്തിൽ 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 5-ാം വകുപ്പ് പ്രകാരം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കേരളത്തിലെ 123 വില്ലേജുകൾ അടക്കം പശ്ചിമഘട്ട മേഖലയിലെ ആറു സംസ്ഥാനങ്ങളിലായി 59,940 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ഖനനവും ക്വാറികളും ചുവപ്പു പട്ടികയിലുള്ള വ്യവസായങ്ങളും താപവൈദ്യുത നിലയവും 20,000 ചതുരശ്ര മീറ്ററിനു മുകളിലുള്ള കെട്ടിട നിർമാണവും വിലക്കിയിരുന്നു.


ഇതിനെതിരേ ഉയർന്ന കടുത്ത പ്രതിഷേധങ്ങളെത്തുടർന്ന് 2014 മാർച്ച് 10നു പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ കേരളത്തിലെ ജനവാസ കേന്ദ്രങ്ങളെയും കൃഷി- തോട്ടം മേഖലയെയും ഒഴിവാക്കുമെന്നു വ്യക്തമാക്കി. ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണിത്. എന്നാൽ, കരട് വിജ്ഞാപനത്തിനു നിയമസാധുത കുറവായതിനാൽ 2013 നവംബർ 13 ലെ ഉത്തരവിലെ കടുത്ത നിയന്ത്രണങ്ങൾ അതേപടി നിലനിന്നു. ഇതിലാണ് ഭേദഗതി . 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 5-ാം വകുപ്പ് പ്രകാരം പശ്ചിമഘട്ട മേഖലയിൽ സംരക്ഷിക്കപ്പെടേണ്ട മേഖലയുടെ വിസ്തീർണം 56,895 ചതുരശ്ര കിലോമീറ്റർ (ആറ് സംസ്ഥാനങ്ങളിലും കൂടി) മാത്രമാണെന്നു പുതുതായി ഉൾപ്പെടുത്തി.

ഇടുക്കി മെഡിക്കൽ കോളജിനു പാരിസ്ഥിതിക അനുമതി ലഭിക്കാൻ ഉത്തരവു സഹായി ക്കുമെന്ന് ജോയിസ് ജോർജ് എംപി പറഞ്ഞു. 2014ൽ കരട് വിജ്ഞാപനത്തിലൂടെ ഒഴിവാക്കിയ നിയന്ത്രണങ്ങളാണ് നൈയാമിക മാക്കിയിരി ക്കുന്നതെന്നു പ്രഫഷണൽ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് മാത്യു കുഴൽനാടൻ പറഞ്ഞു.

ജിജി ലൂക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.