ഹെലികോപ്റ്റർ ഇടപാട്: മിഷേലിനെ ആ‍യുധമാക്കി ബിജെപിയുടെ രാഷ്‌ട്രീയപ്പോര്
ഹെലികോപ്റ്റർ ഇടപാട്: മിഷേലിനെ ആ‍യുധമാക്കി ബിജെപിയുടെ  രാഷ്‌ട്രീയപ്പോര്
Thursday, December 6, 2018 12:51 AM IST
ന്യൂഡൽഹി: അഗസ്ത വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ ഇടനിലക്കാരനായ ബ്രിട്ടീഷ് പൗരൻ ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യയിലെത്തിച്ചതിലൂടെ ബിജെപി ലക്ഷ്യമിടുന്നത് കോൺഗ്രസ് പാർട്ടിയെയും നേതാക്കളെയും. മിഷേൽ സംസാരിച്ചു തുടങ്ങിക്കഴിഞ്ഞാൽ എന്തൊക്കെ രഹസ്യങ്ങളാണു പുറത്തെത്തുകയെന്ന് ആർക്കറിയാമെന്നു മോദി ഇന്നലെ രാജസ്ഥാനിൽ തെരഞ്ഞെടുപ്പുറാലിയിൽ പറഞ്ഞു.

കോൺഗ്രസിനെയും ഗാന്ധികുടുംബത്തെയും ലക്ഷ്യമിട്ടായിരുന്നു മോദിയുടെ ഒളിയന്പ്. അതേസമയം, ക്രിസ്റ്റ്യൻ മിഷേലിനെ ഉപയോഗിച്ച് തരംതാണ കളിയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന സ്ഥിതിവന്നപ്പോൾ നുണകളുടെ വല നെയ്യാനാണ് മോദി ഇപ്പോൾ മിഷേലിനെ ഇറക്കുമതി ചെയ്തതെന്നും സുർജേവാല കൂട്ടിച്ചേർത്തു

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നേതൃത്വം നല്കിയ യൂണികോൺ എന്ന പേരിട്ട ഓപ്പറേഷനിലൂടെയായിരുന്നു മിഷേലിനെ യുഎഇയിൽനിന്ന് ഇന്ത്യയിലെത്തിച്ചത്. റഫാൽ ഇടപാടിൽ ഏറെ സമ്മർദത്തിലായ ബിജെപി ഹെലികോപ്റ്റർ ഇടപാടിൽ കോൺഗ്രസ് നേതാക്കളെ കുരുക്കാനാണു ശ്രമിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ കോൺഗ്രസിനെ പ്രതിരോധത്തിലാക്കുകയെന്നതിനാണു മോദിയുടെ ശ്രമം. ഹെലികോപ്റ്റർ ഇടപാടിൽ യുപിഎ അധ്യക്ഷ സോണിയഗാന്ധിക്കെതിരേ മൊഴി നല്കിയാൽ ക്രിമിനൽ നടപടികളിൽനിന്ന് ഒഴിവാക്കാമെന്ന് മോദി സർക്കാരും സിബിഐയും മിഷേലി നോടു പറഞ്ഞതായി കഴിഞ്ഞ ജൂലൈയിൽ കോൺഗ്രസ് ആരോപിച്ചിരുന്നു.


എന്നാൽ, താൻ സോണിയഗാന്ധിയെ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലെന്നും മറിച്ചുള്ള മൊഴിയിൽ ഒപ്പുവയ്ക്കാനാകില്ലെന്നും മിഷേൽ നിലപാടെടുത്തു. മിഷേൽ സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി പറയുന്നു. എപി, പോൾ, ബർ, എഎഫ് തുടങ്ങിയ പേരുകൾ രാഷ്‌ട്രീയക്കാരുടേതും ഉദ്യോഗസ്ഥരുടേതുമാണെന്ന് അന്വേഷണ സംഘം പറയുന്നു. ദുബായിൽനിന്ന് ഇന്ത്യയിലെത്തിച്ച മിഷേലിനെ ഉറങ്ങാൻ അനുവദിച്ചത് രണ്ടു മണിക്കൂർ മാത്രം. ചൊവ്വാഴ്ച രാത്രി പത്തരയോടെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിച്ച മിഷേലിനെ സിബിഐ ആസ്ഥാനത്തെത്തിച്ച മിഷേലിനെ സിബിഐ ഉദ്യോഗസ്ഥർ തീവ്ര ചോദ്യംചെയ്യലിനു വിധേയമാക്കി. ബുധനാഴ്ച വെളുപ്പിനു നാലു മുതൽ ആറു വരെയാണു മിഷേലിനെ ഉറങ്ങാൻ അനുവദിച്ചത്. ആറിനുശേഷം വീണ്ടും ചോദ്യംചെയ്യൽ ആരംഭിച്ചു.

അഗസ്ത വെസ്റ്റ്‌ലാൻഡിൽനിന്നു കരാർ ലഭിക്കുന്നതിന് ഇടനിലക്കാരനായി മിഷേൽ 225 കോടി രൂപ വാങ്ങിയെന്നാണ് കേസ്. മൂന്ന് ഇടനിലക്കാരിലൊരാളാണിദ്ദേഹം. ഇറ്റാലിയൻ കന്പനിയായ ഫിൻമെക്കാനിക്കയുടെ ബ്രിട്ടീഷ് ഉപകന്പനിയായ അഗസ്ത വെസ്റ്റ്‌ലാൻഡിൽനിന്ന് 12 ഹെലികോപ്റ്ററുകൾ വാങ്ങാൻ യുപിഎ ഭരണകാലത്തായിരുന്നു കരാറുണ്ടാക്കിയത്. 3600 കോടിയുടേതായിരുന്നു ഇടപാട്. 2014 ജനുവരി ഒന്നിന് യുപിഎ സർക്കാർതന്നെ ഇടപാടു റദ്ദാക്കി. അഗസ്ത വെസ്റ്റ്‌ലാൻഡ് വിഷയത്തിൽ പാർട്ടിയുടെ നിലപാട് വളരെ വ്യക്തമാണെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ഹൈദരാബാദിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.