മഹാരാഷ്‌ട്രയിൽ ഓർഡനൻസ് ഡിപ്പോയ്ക്കു സമീപം സ്ഫോടനം; ആറു പേർ മരിച്ചു
മഹാരാഷ്‌ട്രയിൽ ഓർഡനൻസ് ഡിപ്പോയ്ക്കു സമീപം സ്ഫോടനം; ആറു പേർ മരിച്ചു
Wednesday, November 21, 2018 12:33 AM IST
വാർധ(മഹാരാഷ്‌ട്ര): മഹാരാഷ്‌ട്രയിലെ വാർധ ഓർഡനൻസ് ഫാക്ടറിക്കു സമീപമുണ്ടായ സ്ഫോടനത്തിൽ ആറു പേർ മരിച്ചു. പത്തുപേർക്കു പരിക്ക്. പുൽഗാവിലെ ഖമാരിയ സെൻട്രൽ അമ്യൂണേഷൻ ഡിപ്പോ (സിഎഡി) ക്കു സമീപത്തുള്ള ഗ്രൗണ്ടിൽ ഇന്നലെ രാവിലെ 7.15-ഓടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം നടക്കുന്പോൾ 15 കരാർ തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നെന്ന് വാർധ അഡീഷണൽ എസ്പി നിഖിൽ പറഞ്ഞു.

സ്ഫോടകവസ്തുക്കൾ നശിപ്പിക്കുന്നതിനുവേണ്ടിയാണ് ഓർഡനൻസ് ഫാക്ടറി ഗ്രൗണ്ട് ഉപയോഗിച്ചിരുന്നത്. സ്ഫോടകവസ്തുക്കൾ വയ്ക്കുന്ന കുഴിയുടെ നിർമാണവും അതിനു മുകളിൽ വയ്ക്കുന്ന മണൽചാക്കും കരാറുകാരനാണ് നൽകിയിരുന്നത്. കരാർ തൊഴിലാളിയും ഓർഡനൻസ് ഫാക്ടറിയിലെ ജീവനക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ സവാജി ഗ്രാമത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2016 ൽ പുൽഗാവ് അമ്യൂണേഷൻ ഡിപ്പോയിലുണ്ടായ സ്ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.