സിബിഐ: സർക്കാരിനെ കുരുക്കി കൂടുതൽ ഉദ്യോഗസ്ഥർ രംഗത്ത്
സിബിഐ: സർക്കാരിനെ കുരുക്കി കൂടുതൽ ഉദ്യോഗസ്ഥർ രംഗത്ത്
Tuesday, November 20, 2018 12:51 AM IST
ന്യൂഡൽഹി: സിബിഐ തലപ്പത്തെ പോരിൽ സർക്കാരിനെ കുടുക്കിലാക്കി കൂടുതൽ ഉയർന്ന ഉദ്യോഗസ്ഥർ രംഗത്ത്. സിബിഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരായ കൈക്കൂലി കേസിന്‍റെ അന്വേഷണം മുടക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇടപെട്ടെന്നും അന്വേഷണം നേരിടുന്ന വ്യവസായിയിൽനിന്നു കേന്ദ്ര കൽക്കരി മന്ത്രി ഹരിഭായ് പാർഥിഭായ് ചൗധരി കോടികൾ കൈക്കൂലി വാങ്ങിയെന്നും സിബിഐ ജോയിന്‍റ് ഡയറക്ടർ മനീഷ് കുമാർ സിൻഹ ആരോപിച്ചു. സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് കേന്ദ്ര സർക്കാരിനെ കുരുക്കുന്ന പുതിയ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

രാകേഷ് അസ്താനയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതിന്‍റെ പേരിൽ നാഗ്പുരിലേക്കു സ്ഥലം മാറ്റിയ നടപടിക്കെതിരേയാണ് മനീഷ് കുമാർ സിൻഹ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. അന്വേഷണത്തിന്‍റെ ഗതിമാറ്റാനാണ് തന്നെ സ്ഥലം മാറ്റിയതെന്നാണ് ഹർജിയിലെ ആരോപണം. സ്ഥലം മാറ്റിയതിനെതിരേ നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നു മനീഷ് കുമാർ സിൻഹ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. തന്‍റെ കൈവശമുള്ള തെളിവുകളും രേഖകളും കോടതിയെ ഞെട്ടിക്കുമെന്ന് ഇന്നലെ മനീഷ് സിൻഹ കോടതിയിൽ വാദിച്ചെങ്കിലും തങ്ങളെ ഒട്ടും ഞെട്ടിക്കില്ലെന്നു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി മറുപടി നൽകി.

കള്ളപ്പണ ഇടപാടിൽ പെട്ട വിവാദ മാംസവ്യാപാരി മോയിൻ ഖുറേഷി കേസിൽ പേരുചേർക്കാതിരിക്കാൻ മൂന്നു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് രാകേഷ് അസ്താനയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ അന്വേഷണം നടത്തിയ തനിക്ക് കേന്ദ്രമന്ത്രി കൈക്കൂലി വാങ്ങിയതിന്‍റെ വിശദാംശങ്ങളും തെളിവുകളും ലഭ്യമായിട്ടുണ്ടെന്നു മനീഷ് കുമാർ സിൻഹ പറയുന്നു. അസ്താനയ്ക്ക് കൈക്കൂലി നൽകിയെന്നു പരാതി നൽകിയ ഹൈദരാബാദ് സ്വദേശിയായ വ്യവസായി സതീഷ് സനയിൽ നിന്നാണ് കേന്ദ്രമന്ത്രിയും ഗുജറാത്തിൽനിന്നുള്ള ബിജെപി നേതാവ് കൂടിയായ ഹരിഭായ് പാർഥിഭായ് ചൗധരി കൈക്കൂലി വാങ്ങിയത്.


പ്രധാനമന്ത്രിയുടെ ഓഫീസിലുള്ള ഉന്നതനെ സ്വാധീനിച്ച് കേസ് ഒതുക്കാനാണ് ഏതാനും കോടികൾ നൽകിയതെന്നു സതീഷ് സന മൊഴി നൽകിയിട്ടുണ്ടെന്നും സിൻഹ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, രാകേഷ് അസ്താനയ്ക്കെതിരേയുള്ള അന്വേഷണം അട്ടിമറിക്കാനാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇടപെട്ടതെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. അന്വേഷണത്തിന്‍റെ ഭാഗമായി ചില തെരച്ചിലുകൾ നടത്താൻ ശ്രമിച്ചെങ്കിലും അതിന് അനുവാദം നൽകിയില്ല. സിബിഐയുടെ നടത്തിപ്പിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നതാണ് പ്രശ്നമെന്നും സിബിഐ ഡയറക്ടർ അലോക് വർമയെയും രാകേഷ് അസ്താനയെയും നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടൽ മൂലമാണെന്നും സിൻഹ ആരോപിക്കുന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ബന്ധമുണ്ടെന്നാണ് കേസിൽ അറസ്റ്റിലായ ഇടനിലക്കാരൻ മനോജ് പ്രസാദ് അവകാശപ്പെട്ടിരുന്നത്. ഇന്ത്യ ഇന്‍റർപോളിലെ നിരീക്ഷക സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിൻമാറും എന്ന രഹസ്യവിവരം പോലും മനോജ് പ്രസാദിന് നേരത്തെ അറിയാമായിരുന്നുവെന്നും മനീഷ് സിൻഹ വെളിപ്പെടുത്തി. മുഖ്യ വിജിലൻസ് കമ്മീഷണർ കെ.വി. ചൗധരി ഒരു ബന്ധുവിനെ രക്ഷിക്കാൻ സതീഷ് സനയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. രാകേഷ് അസ്താന അലോക് വർമയ്ക്കെതിരേ നൽകിയ പരാതിയെ പിന്തുണയ്ക്കണമെന്ന് സതീഷ് സനയോട് കേന്ദ്ര നിയമ സെക്രട്ടറി സുരേഷ് ചന്ദ്ര ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര കാബിനറ്റ് സെക്രട്ടറി പി.കെ സിൻഹയുടെ നിർദേശമനുസരിച്ചാണ് സംസാരിക്കുന്നതെന്ന് നിയമ സെക്രട്ടറി സനയോട് പറഞ്ഞതായും ഹർജിയിലുണ്ട്.


ജിജി ലൂക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.