പ്രധാനമന്ത്രിയുടെ ഓഫീസ് വേട്ടയാടുന്നെന്ന് അലോക് വർമ
പ്രധാനമന്ത്രിയുടെ ഓഫീസ് വേട്ടയാടുന്നെന്ന് അലോക് വർമ
Monday, November 19, 2018 12:51 AM IST
ന്യൂഡൽഹി: സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നു തന്നെ നീക്കിയതിനു പിന്നിൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനെന്നു സൂചിപ്പിച്ച് അലോക് വർമയുടെ വിശദീകരണക്കുറിപ്പ്. കേന്ദ്ര വിജിലൻസ് കമ്മീഷനു നൽകിയ കുറിപ്പ് ന്യൂസ് പോർട്ടലായ ദ വയറാണ് പുറത്തുവിട്ടത്. കേന്ദ്ര വിജിലൻസ് കമ്മീഷണർ (സിവിസി) കെ.വി. ചൗധരി പക്ഷപാതം കാണിക്കുകയാണെന്നും സുപ്രീംകോടതി ഉത്തരവ് ലംഘിക്കുകയാണെന്നും സിവിസിക്കു നൽകിയ കുറിപ്പിൽ അലോക് വർമ ആരോപിക്കുന്നു.

ഹൈദരാബാദ് സ്വദേശിയായ സതീഷ് സനയിൽനിന്നു കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനു പിന്നാലെ അസ്താന സമാനമായ ആരോപണങ്ങൾ ചേർത്ത് നൽകിയ പരാതിയിലാണ് സിവിസി അലോക് വർമയ്ക്കെതിരേ അന്വേഷണം തുടങ്ങിയത്. സംഭവത്തിൽ അന്വേഷണം നടത്താൻ സുപ്രീംകോടതി സിവിസിയോട് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ ഭാഗമായി സിവിസി കൈമാറിയ ചോദ്യാവലിക്കു അലോക് വർമ നൽകിയ വിശദീകരണമാണ് ദ വയർ പുറത്തുവിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.