രാജസ്ഥാനിൽ കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി
രാജസ്ഥാനിൽ കോണ്‍ഗ്രസ് ആദ്യഘട്ട  സ്ഥാനാർഥി പട്ടിക പുറത്തിറക്കി
Saturday, November 17, 2018 12:23 AM IST
ന്യൂഡൽഹി: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ നാലു ദിവസം മാത്രം ശേഷിക്കേ കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കി. 152 സ്ഥാനാർഥികളുടെ പട്ടികയാണിത്. മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, രാജസ്ഥാൻ കോണ്‍ഗ്രസ് അധ്യക്ഷൻ സച്ചിൻ പൈലറ്റ്, മുൻ കേന്ദ്രമന്ത്രിമാരായ സി.പി ജോഷി, ഗിരിജ വ്യാസ് എന്നിവരാണ് പട്ടികയിലെ പ്രമുഖർ.

ഗെലോട്ട് സർദാർപുരയിലും പൈലറ്റ് സവായ് മധോപൂരിലെ ടോങ്കിലും ജോഷി തന്‍റെ സ്ഥിരം സീറ്റായ നദ്വാരയിലും ഗിരിജ വ്യാസ് ഉദയ്പൂരിലും മത്സരിക്കും.

എംപിമാരും എംഎൽഎമാരും ബിജെപി വിട്ടു കോണ്‍ഗ്രസിൽ ചേരുന്നതോടെ രാജസ്ഥാനിൽ പാർട്ടി വലിയ പ്രതീക്ഷയാണു വെച്ചു പുലർത്തുന്നത്. മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗിന്‍റെ മകൻ മാനവേന്ദ്ര സിംഗ്, ബിജെപി എംപി ഹരീഷ് മീണ എന്നിവരുടെ കോണ്‍ഗ്രസിലേക്കുള്ള വരവും ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.


മുഖ്യമന്ത്രി സ്ഥനാർഥിയെ ചൊല്ലി പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു കൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദേശ പ്രകാരം അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്.

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്നിൽ പാർട്ടിനേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ കുത്തിയിരിക്കുകയായിരുന്നു. സീറ്റ് ലഭിക്കാത്തവരുടെ പരസ്യ പ്രതിഷേധം ഒഴിവാക്കാനാണു രാത്രി വൈകി സ്ഥാനാർഥി പട്ടിക പുറത്തു വിട്ടതെന്നാണു പാർട്ടി നേതാക്കൾ തന്നെ വെളിപ്പെടുത്തുന്നത്. 200 സീറ്റുകളുള്ള രാജസ്ഥാനിൽ ബാക്കി 48 സീറ്റുകളിലെ സ്ഥാനാർഥികളെക്കൂടി കോണ്‍ഗ്രസ് ഉടൻ പ്രഖ്യാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.