നോട്ട് നിരോധനം സാന്പത്തിക കൊള്ളയെന്നു കോൺഗ്രസ്, മികച്ച നടപടിയെന്നു ബിജെപി
നോട്ട് നിരോധനം സാന്പത്തിക കൊള്ളയെന്നു കോൺഗ്രസ്, മികച്ച നടപടിയെന്നു ബിജെപി
Friday, November 9, 2018 12:21 AM IST
ന്യൂഡൽഹി: നോട്ട് നിരോധനം വൻദുരന്തമായ സാന്പത്തിക കൊള്ളയാണെന്നു കോണ്‍ഗ്രസും സന്പദ് വ്യവസ്ഥയെ നിയമാനുസൃതമാക്കുകയും നികുതി വരുമാനം കൂട്ടുകയും ചെയ്ത മികച്ച നടപടിയെന്നു ബിജെപിയും. നോട്ട് നിരോധനത്തിന്‍റെ രണ്ടാം വാർഷികത്തിലാണ് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗും കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധിയും സർക്കാരിനെതിരേ നിശിതവിമർശനവും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ബിജെപിയും ന്യായീകരണങ്ങളുമായി ഏറ്റുമുട്ടിയത്.

രാജ്യത്തിനു വലിയ വിപത്തായ നോട്ട് നിരോധനത്തിന്‍റെ ആഴത്തിലുള്ള മുറിവുകളും മുറിപ്പാടുകളും നിലനിൽക്കുകയാണെന്നും ഇവ മായിച്ചെടുക്കാൻ കൂടുതൽ സമയമെടുക്കുമെന്നും മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് അഭിപ്രായപ്പെട്ടു. ഇന്ത്യൻ സന്പദ് വ്യവസ്ഥയുടെ മൂലക്കല്ലായ ചെറുകിട, ഇടത്തരം ബിസിനസുകൾ തകർക്കപ്പെട്ടു. നാണയപ്പെരുപ്പം, ഇന്ധനവില വർധന എന്നിവ മുതൽ തൊഴിൽ നഷ്ടം വരെയുള്ള നോട്ട് നിരോധനത്തിന്‍റെ ദോഷഫലങ്ങൾ കൂടുകയാണെന്നും കേന്ദ്ര ധനമന്ത്രിയും റിസർവ് ബാങ്ക് ഗവർണറുമായിരുന്ന മൻമോഹൻ സിംഗ് കുറ്റപ്പെടുത്തി.

സന്പദ്്‌വ്യവസ്ഥയെ നിയമാനുസൃതമാക്കാനും കറൻസിയിൽ നിന്നു ഡിജിറ്റൽ ഇടപാടുകളിലേക്കു മാറാനുംവേണ്ടി സംവിധാനത്തെ ഇളക്കിമറിക്കുകയായിരുന്നു നോട്ട് നിരോധനത്തിന്‍റെ ലക്ഷ്യമെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വിശദീകരിച്ചു. കള്ളപ്പണം കണ്ടുകെട്ടുകയായിരുന്നില്ല, മറിച്ചു കറൻസിയുടെ കണക്കെടുക്കുകയായിരുന്നു ലക്ഷ്യമെന്നും ജയ്റ്റ്‌ലി അവകാശപ്പെട്ടു. കള്ളപ്പണവും അഴിമതിയും സംരക്ഷിക്കാനുള്ള കോണ്‍ഗ്രസിന്‍റെ വികസനവിരുദ്ധ മനോഭാവമാണു നോട്ട് നിരോധനത്തിനെതിരേയുള്ള വിമർശനങ്ങളെന്നു ബിജെപിയും ആരോപിച്ചു.

അര ലക്ഷം തൊഴിലും ഒരു ശതമാനം ജിഡിപിയും നൂറിലേറെ പേരുടെ ജീവനും നഷ്ടമാക്കിയ നോട്ട് നിരോധനം വളരെ ശ്രദ്ധാപൂർവം നടപ്പാക്കിയ വൻ ക്രിമിനൽ സാന്പത്തിക കൊള്ളയായിരുന്നുവെന്നു കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യത്തിനു വലിയ ദുഷ്കീർത്തി ഉണ്ടാക്കിയ ദുരന്തം എന്നായിരിക്കും നവംബർ എട്ട് ഇന്ത്യാ ചരിത്രത്തിൽ അറിയപ്പെടുകയെന്നും രാഹുൽ കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധി

സ്വന്തം സാന്പത്തിക ഉപദേശകരുടെ പോലും പിന്തുണയില്ലാതെയാണു രണ്ടു വർഷം മുന്പ് നവംബർ എട്ടിന് രാത്രി എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകപക്ഷീയമായ നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചത്. പ്രചാരത്തിലുണ്ടായിരുന്ന കറൻസിയുടെ 86 ശതമാനവും ഒറ്റ പ്രഖ്യാപനത്തിലൂടെ പിൻവലിച്ചതു സന്പദ്‌വ്യവസ്ഥയെ സാവധാനമെങ്കിലും നിശ്ചലാവസ്ഥയിലാക്കി.


നോട്ട് അസാധുവാക്കൽ ഒരു ദുരന്തമായിരുന്നു. മുൻകാലങ്ങളിൽ പല ദുരന്തങ്ങളെയും ഇന്ത്യ നേരിട്ടുണ്ട്. പലപ്പോഴും ബാഹ്യശത്രുക്കളായിരുന്നു നമ്മെ മുറിവേൽപിക്കാൻ ശ്രമിച്ചിരുന്നത്. എന്നാൽ ചരിത്രത്തിൽ അത്യപൂർവമായ ദുരന്തമാണ് നോട്ട് അസാധുവാക്കൽ. കാരണം, ജനലക്ഷങ്ങളുടെ ജീവിതം തകർത്ത, ഇന്ത്യയിലെ ആയിരക്കണക്കിന് ചെറുകിട ബിസിനസുകളെ നശിപ്പിച്ച സ്വയം വരുത്തിവച്ച ചാവേർ അക്രമണമായിരുന്നത്. ദിവസങ്ങളോളം ക്യൂവിൽ നിന്നു നരകിച്ച പാവങ്ങളിൽ പാവങ്ങളാണ് ഏറ്റവും കൂടുതൽ വിഷമിച്ചത്. നൂറ്റിയിരുപതിലേറെ ഇന്ത്യക്കാർ ക്യൂവുകളിൽ മരിച്ചു. അവരെ നാമൊരിക്കലും മറക്കില്ല. ലക്ഷക്കണക്കിന് ചെറുകിട, ഇടത്തരം ബിസിനസുകാരും തകർത്തെറിയപ്പെട്ടു. അനൗപചാരിക മേഖലകൾ പൂർണമായും നാമാവശേഷമാകുന്ന തകർച്ചയിലായി.

പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നുപോലും നേടാനാകാതെ പോയ മയമില്ലാത്ത ദുരന്തമായിരുന്നു നോട്ട് അസാധുവാക്കലെന്നാണ് 2016 മുതൽ ലോകമെങ്ങുമുള്ള സാന്പത്തിക വിദഗ്ധർ വിലയിരുത്തിയത്. കാലം ചെല്ലുന്തോറും ലക്ഷ്യങ്ങളുടെ പട്ടിക കൂടി വരുകയും ചെയ്തു. കള്ളനോട്ടിനും ഭീകരതയ്്ക്കും എതിരായ യുദ്ധം മുതൽ കള്ളപ്പണം പൂർണമായി ഇല്ലാതാക്കുക, സേവിംഗുകൾ കൂട്ടുക, ഡിജിറ്റൽ ഇടപാടുകളിലേക്കു നിർബന്ധപൂർവം മാറ്റുക തുടങ്ങിയവയായിരുന്നു പ്രഖ്യാപിത ലക്ഷ്യങ്ങൾ. എന്നാൽ, സർക്കാരിന്‍റെ ഇതിലൊരു ലക്ഷ്യം പോലും നേടിയില്ല. ഇതെല്ലാമൊരു ദുരന്തമായാണു ശേഷിച്ചത്.

രാജ്യത്തെ 50 ലക്ഷത്തോളം തൊഴിൽ നഷ്ടമായതും ജിഡിപിയിൽ ചുരുങ്ങിയത് ഒരു ശതമാനത്തോളം വീഴ്ചയുണ്ടാവുകയുമാണ് മോദിയുടെ നോട്ട് അസാധുവാക്കലിന്‍റെ ഫലം. പ്രധാനമന്ത്രിയുടെ ചരിത്രപരമായ വിഡ്ഡിത്തത്തിന്‍റെ രണ്ടാം വാർഷികത്തിൽ സർക്കാരിലെ പ്രചാരണ വിദഗ്ധരും കഴിവുകെട്ട ധനമന്ത്രിയും ചേർന്ന് പ്രതിരോധിക്കാനാകാത്ത ക്രിമിനൽ നയത്തെ ന്യായീകരിക്കാൻ വിഫലശ്രമം നടത്തുകയാണ്. വീണ്ടുവിചാരമില്ലാതെയും മികവില്ലാതെയും നിഷ്കളങ്ക ലക്ഷ്യത്തോടെ നടപ്പാക്കിയ വെറുമൊരു സാന്പത്തിക നയം ആയിരുന്നില്ല നോട്ട് അസാധുവാക്കലെന്ന് എത്ര മറയ്ക്കാൻ സർക്കാർ ശ്രമിച്ചാലും ഇന്ത്യ കണ്ടെത്തും. മറിച്ച് വളരെ ശ്രദ്ധാപൂർവം നടപ്പിലാക്കിയ വൻ ധനകാര്യ കൊള്ളയായിരുന്നു. നോട്ട് അസാധുവാക്കലിന്‍റെ മുഴുവൻ സത്യവും ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. അതുവരെ ഇന്ത്യൻ ജനത വിശ്രമിക്കില്ല- രാഹുൽ ഗാന്ധി പറഞ്ഞു.


ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.