മനീന്ദർ സിംഗ് അഡീ. സോളിസിറ്റർ ജനറൽ സ്ഥാനം രാജിവച്ചു
മനീന്ദർ സിംഗ് അഡീ. സോളിസിറ്റർ ജനറൽ സ്ഥാനം രാജിവച്ചു
Sunday, October 21, 2018 12:40 AM IST
ന്യൂഡൽഹി: മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗ് അഡീഷണൽ സോളിസിറ്റർ ജനറൽ സ്ഥാനം രാജിവച്ചു. മൂന്നു മാസത്തിനിടെ രാജി വയ്ക്കുന്ന മൂന്നാമത്തെ അഡീഷണൽ സോളിസിറ്റർ ജനറലാണ് മനീന്ദർ സിംഗ്. മുതിർന്ന അഭിഭാഷകരായ സന്ദീപ് സേത്തി, പി.എസ്. നരസിംഹ എന്നിവരും രാജി നൽകിയിരുന്നു.

അഡീഷണൽ സോളിസിറ്റർ ജനറലായിരുന്ന തുഷാർ മേത്ത സോളിസിറ്റർ ജനറലായി നിയമിതനായ ഒക്ടോബർ 10നു തന്നെയാണ് മനീന്ദർസിംഗ് കേന്ദ്രനിയമ മന്ത്രി രവിശങ്കർ പ്രസാദിന് രാജി നൽകിയതെന്നും ശ്രദ്ധേയമാണ്.


2008ൽ മുതിർന്ന അഭിഭാഷക പദവിയിലേക്കുയർന്ന അദ്ദേഹത്തെ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നശേഷം 2014ലാണ് അഡീഷണൽ സോളിസിറ്റർ ജനറലായി നിയമിച്ചത്. ഈ വർഷം മാർച്ചിൽ കാലാവധി 2020 ജൂണ്‍വരെ നീട്ടിയിരുന്നു. മനീന്ദർ സിംഗ് രാജിവച്ചതോടെ കേന്ദ്രത്തിന് സുപ്രീംകോടതിയിലുള്ള എഎസ്ജിമാരുടെ എണ്ണം നാലായി ചുരുങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.