കർശന സുരക്ഷയൊരുക്കണമെന്നു കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു
Saturday, October 20, 2018 1:23 AM IST
ന്യൂഡൽഹി: ശബരിമലയിൽ പ്രായവിവേചനമില്ലാതെ സ്ത്രീകൾക്കു പ്രവേശനം അനുവദിച്ച വിധിയുടെ പശ്ചാത്തലത്തിൽ കേന്ദ്രം കേരളം ഉൾപ്പടെ മൂന്നു സംസ്ഥാനങ്ങൾക്കു ചൊവ്വാഴ്ച ത്തന്നെ സുരക്ഷാനിർദേശം നൽകിയിരുന്നു.

ആഭ്യന്തരമന്ത്രാലയം കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾക്കയച്ച നിർദേശത്തിൽ സോഷ്യൽ മീഡിയ വഴി പരക്കാനിടയുള്ള സമരാഹ്വാന, വിദ്വേഷ സന്ദേശങ്ങളിലും കടുത്ത ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിരുന്നു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും ക്രമസമാധാനം നിലനിർത്താനും എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കണമെന്നും മുന്നറിയിപ്പു നൽകി. മാസപൂജകൾക്കായി നട തുറക്കും മുന്പു സുരക്ഷയൊരുക്കണമെന്നാണ് സംസ്ഥാന ചീഫ്സെക്രട്ടറിക്കും ഡിജിപിക്കും നൽകിയ കത്തിൽ ആവശ്യപ്പെട്ടത്.

ഹൈന്ദവസംഘടനകൾ പ്രതിഷേധത്തിന് ഒരുങ്ങുന്നുണ്ട്. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ ആവശ്യമായ സുരക്ഷയൊരുക്കണം ഇടതുതീവ്രവാദികളും പൗരാവകാശ പ്രവർത്തകരും മറ്റും സ്ത്രീപ്രവേശനത്തിന് അനുകൂല പ്രചാരണങ്ങൾ നടത്തുന്നുണ്ട്. നടതുറക്കുന്പോൾ യുവതീ പ്രവേശനം അനുവദിക്കില്ലെന്ന് എതിർക്കുന്നവർ ഭീഷണി മുഴക്കുന്നുണ്ട്.


ഹിന്ദു സംഘടനകൾ നിലയ്ക്കൽ കേന്ദ്രീകരിച്ച് പ്രതിഷേധപരിപാടികൾക്ക് പദ്ധതിയിടുന്നുമുണ്ട്. ഇതു മുൻകൂട്ടിക്കണ്ട് സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നായിരുന്നു നിർദേശം. വിദ്വേഷ പ്രചാരണങ്ങൾ തടയാൻ സോഷ്യൽ മീഡിയയും ഇന്‍റർനെറ്റ് സംവിധാനങ്ങളും കർശനമായി നിരീക്ഷിക്കണമെന്നും അണ്ടർസെക്രട്ടറി അരവിന്ദ് നാഥ് ഝാ സംസ്ഥാനങ്ങൾക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.