ഒറ്റയ്ക്കുള്ള ഭീകരാക്രമണങ്ങൾ വെല്ലുവിളിയെന്നു രാജ്നാഥ് സിംഗ്
ഒറ്റയ്ക്കുള്ള ഭീകരാക്രമണങ്ങൾ വെല്ലുവിളിയെന്നു രാജ്നാഥ് സിംഗ്
Wednesday, October 17, 2018 1:44 AM IST
ന്യൂഡൽഹി: ചെന്നായെപ്പോലെ കൗശലക്കാരായ ഭീകരരുടെ ഒറ്റയ്ക്കുള്ള അക്രമങ്ങളാണു (ലോണ്‍ വുൾഫ് അറ്റാക്കേഴ്സ്) രാജ്യം ഇപ്പോൾ നേരിടുന്ന വലിയ വെല്ലുവിളിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഒറ്റയ്ക്കു കാര്യം നടപ്പാക്കുന്ന ഭീകരരോടൊപ്പം സാമൂഹ്യമാധ്യമങ്ങളെ ദേശവിരുദ്ധ ശക്തികൾ കൂടുതലായി ഉപയോഗപ്പെടുത്തുന്നതും വലിയ ഭീഷണിയാണെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.

ന്യൂയോർക്കിലും ലണ്ടനിലും അടുത്തിടെ ജനക്കൂട്ടത്തിലേക്കു വാഹനം ഇടിച്ചുകയറ്റിയതു പോലുള്ള ഭീകരാക്രമണങ്ങളെ പരാമർശിച്ചു കൊണ്ടാണ് ഇന്ത്യയിലും ഭീകരർ ഒറ്റയ്ക്ക് അക്രമണം നടത്താനുള്ള സാധ്യതകളെക്കുറിച്ച് ആഭ്യന്തരമന്ത്രി മുന്നറിയിപ്പു നൽകിയത്. ഇന്ത്യയെ അക്രമിക്കാൻ ഭീകരർ പുതിയ തന്ത്രങ്ങൾ മെനയുകയാണെന്ന് മന്ത്രി പറഞ്ഞു. ദേശീയ സുരക്ഷാ സേനയായ നാഷണൽ സെക്യൂരിറ്റി ഗാർഡ്സിന്‍റെ (എൻഎസ്ജി) 34-ാമത് രൂപീകരണ ദിവസത്തോടനുബന്ധിച്ച് ഗുരുഗ്രാമിലെ മനേസറിൽ ഇന്നലെ നടന്ന ചടങ്ങിലാണ് രാജ്നാഥ് സിംഗ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

വാഹനങ്ങളിലും മറ്റും ഒറ്റയ്ക്കെത്തി ഭീകരാക്രമണം നടത്താനുള്ള സാധ്യതകൾ രാജ്യത്തിനും സുരക്ഷാ ഏജൻസികൾക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. അതിനാൽ ഇത്തരം ഭീഷണികളെ നേരിടുന്നതിനു നമ്മുടെ തന്ത്രങ്ങൾ പതിവായി പുതുക്കുകയും മാറ്റുകയും ചെയ്യണം. ഭീകരത ഇന്ത്യയുടെ മാത്രമല്ല, ലോകത്തെയാകെ ബാധിക്കുന്ന പ്രശ്നമാണ്. തീവ്രവാദികളുടെ ആശയസംഹിതകൾ പ്രചരിപ്പിക്കുന്നതിൽ സാമൂഹ്യമാധ്യമങ്ങൾ കാര്യമായി സഹായിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


മുംബൈയിൽ 2008ൽ നടന്ന ഭീകരാക്രമണത്തിനുശേഷം അത്തരത്തിലുള്ള ആക്രമണം ആവർത്തിക്കാതെ കാക്കുന്നതിൽ സുരക്ഷാ ഏജൻസികളെ മന്ത്രി അഭിനന്ദിച്ചു. എന്നാൽ ജമ്മു കാഷ്മീരിൽ സ്ഥിതി ഇപ്പോഴും വഷളാണെന്ന് അദ്ദേഹം സമ്മതിച്ചു. ജമ്മു കാഷ്മീരിലെ ഓപ്പറേഷനുകൾക്കായി എൻഎസ്ജി കമാൻഡോകളുടെ ഒരു യൂണിറ്റിനെ നിയോഗിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. അത്യാവശ്യ ഘട്ടങ്ങളിൽ സുരക്ഷ ഉറപ്പാക്കാനായി 1984ൽ രൂപീകരിച്ച എൻഎസ്ജി കമാൻഡോകളാണ് പ്രധാനമന്ത്രി അടക്കം 13 വിവിഐപികളുടെ സുരക്ഷയും നിർവഹിക്കുന്നത്.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.